കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമായി വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് മാസത്തെ മൊറട്ടേറിയമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്.
നിശ്ചിത കാലാവധിയിലുള്ള ലോണുകൾക്കാണ് ഇളവ് കിട്ടുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
കൊവിഡ്- 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും രാജ്യത്തെ വളർച്ചാ നിരക്ക് ഇപ്പോൾ പ്രവചനാതീതമാണെന്നും ആർബിഐ ഗവർണർ പറഞ്ഞു. എത്രകാലം ഈ സാഹചര്യം നീണ്ടുനിൽക്കും എന്നു വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസാധാരണ സാഹചര്യത്തിലൂടെയാണ് സാമ്പത്തിക രംഗം കടന്ന് പോകുന്നത് എന്ന് വിലയിരുത്തിയാണ് സാമ്പത്തികരക്ഷാ പേക്കേജുകൾ പ്രഖ്യാപിച്ചത്. വിപണിയിൽ നിശ്ചലാവസ്ഥയുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കുകളുടെ കൈകളിലേക്ക് കൂടുതൽ പണമെത്തിച്ച് ഇത് മറികടക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞു.
നിശ്ചിത കാലാവധിയിലുള്ള ലോണുകൾക്കാണ് ഇളവ് കിട്ടുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
കൊവിഡ്- 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും രാജ്യത്തെ വളർച്ചാ നിരക്ക് ഇപ്പോൾ പ്രവചനാതീതമാണെന്നും ആർബിഐ ഗവർണർ പറഞ്ഞു. എത്രകാലം ഈ സാഹചര്യം നീണ്ടുനിൽക്കും എന്നു വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസാധാരണ സാഹചര്യത്തിലൂടെയാണ് സാമ്പത്തിക രംഗം കടന്ന് പോകുന്നത് എന്ന് വിലയിരുത്തിയാണ് സാമ്പത്തികരക്ഷാ പേക്കേജുകൾ പ്രഖ്യാപിച്ചത്. വിപണിയിൽ നിശ്ചലാവസ്ഥയുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കുകളുടെ കൈകളിലേക്ക് കൂടുതൽ പണമെത്തിച്ച് ഇത് മറികടക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞു.