പൂഴ്ത്തിവയ്പും വിലക്കയറ്റവും സൃഷ്ടിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് ചില പരാതികൾ ലഭിച്ചിട്ടുണ്ട്. സാധനങ്ങൾ അമിതവിലയ്ക്ക് വില്‍ക്കരുതെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
അത്യാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെയും മറ്റു സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി ഓഡിയോ കോണ്‍ഫറൻസിലൂടെ ചർച്ച നടത്തി. റീട്ടെയിൽ വ്യാപാരികളുടെ സംഘടനാ പ്രതിനിധകളുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.
മൊത്തക്കച്ചവടക്കാരുടെ സാധനങ്ങൾ റീട്ടെയിൽകാരുടെ കടയിൽ എത്തിക്കുന്നതിന് തടസമുണ്ടാകില്ലന്ന് ഉറപ്പു ലഭിച്ചു. വ്യാപാരിസമൂഹം നല്ല മുന്നൊരുക്കത്തോടെയാണ് കാര്യങ്ങൾ നീക്കുന്നത്.
ചെറുകിട വ്യാപാരത്തിന് സംസ്ഥാനത്തിനകത്ത് ഒരു തടസവുമുണ്ടാകില്ല. പുറമെനിന്ന് ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നതിന് പ്രയാസം വന്നാൽ അത് പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ഉന്നതതല സംഘമായിരിക്കും പ്രവർത്തിക്കുക. എവിടെനിന്നാണ് സാധനം കൊണ്ടുവരേണ്ടത്, അവിടേക്ക് ആവശ്യമായത്ര വാഹനങ്ങളിൽ സാധനങ്ങൾ കൊണ്ടുവരാനുള്ള സംവിധാനം ഒരുക്കും. അത് കടന്നുവരേണ്ട സംസ്ഥാനങ്ങളിലെല്ലാം ആ സർക്കാരുകളുമായി ബന്ധപ്പെട്ട് സൗകര്യമുണ്ടാക്കും.കേന്ദ്ര സർക്കാരിന്റെ സഹകരണവും തേടും.
കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവർത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കെഎസ്ആർടിസി ഇടപെട്ടിട്ടുണ്ട്. അതോടൊപ്പം ഗതാഗത വകുപ്പ് ചില നടപടികളും പ്രഖ്യാപിച്ചു. മാർച്ച് 31ന് രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്ന ബിഎസ് നാല് വാഹന രജിസ്ട്രേഷൻ തീയതി ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.
പുതിയ നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ ഏർപ്പെടുത്തിയ നികുതി വർധന ആ തീയതിക്കു മുന്‍പ് താത്കാലിക രജിസ്ട്രേഷൻ സന്പാദിച്ച വാഹനങ്ങൾക്ക് ബാധകമാവില്ല.അപേക്ഷ നൽകുന്നതിൽ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോന്പൗണ്ടിംഗ് ഫീസും പിഴയും ഒഴിവാക്കും. ജി ഫോറം സമർപ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി. അവശ്യ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോർ വാഹന നിയമം 66(3) പ്രകാരം പെർമിറ്റ് എടുക്കുന്നതിൽനിന്ന് ഒഴിവാക്കി.
പാലിന്റെ മൊത്ത സംഭരണവും വിതരണവും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്ററിനറി ആശുപത്രികളെയും ഒഴിവാക്കി. ഇതോടൊപ്പം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിക്കുകയാണ്.
തുറന്നുപ്രവർത്തിക്കേണ്ട കച്ചവട സ്ഥാപനങ്ങളിൽ ബേക്കറികളും ഉൾപ്പെടും. വെയർഹൗസുകളുടെ പ്രവർത്തനം 24 മണിക്കൂറും ഉണ്ടായിരിക്കും. വെയർ ഹൗസിലേക്ക് വരുന്ന ലോഡ് മുഴുവൻ സമയവും ഇറക്കാൻ വേണ്ടിയാണ് ഈ ക്രമീകരണം.
അത്യാവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളുടെയും മറ്റു സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി ഓഡിയോ കോണ്‍ഫറൻസിലൂടെ ചർച്ച നടത്തി. റീട്ടെയിൽ വ്യാപാരികളുടെ സംഘടനാ പ്രതിനിധകളുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.
മൊത്തക്കച്ചവടക്കാരുടെ സാധനങ്ങൾ റീട്ടെയിൽകാരുടെ കടയിൽ എത്തിക്കുന്നതിന് തടസമുണ്ടാകില്ലന്ന് ഉറപ്പു ലഭിച്ചു. വ്യാപാരിസമൂഹം നല്ല മുന്നൊരുക്കത്തോടെയാണ് കാര്യങ്ങൾ നീക്കുന്നത്.
ചെറുകിട വ്യാപാരത്തിന് സംസ്ഥാനത്തിനകത്ത് ഒരു തടസവുമുണ്ടാകില്ല. പുറമെനിന്ന് ഭക്ഷണ സാധനങ്ങൾ കൊണ്ടുവരുന്നതിന് പ്രയാസം വന്നാൽ അത് പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ഉന്നതതല സംഘമായിരിക്കും പ്രവർത്തിക്കുക. എവിടെനിന്നാണ് സാധനം കൊണ്ടുവരേണ്ടത്, അവിടേക്ക് ആവശ്യമായത്ര വാഹനങ്ങളിൽ സാധനങ്ങൾ കൊണ്ടുവരാനുള്ള സംവിധാനം ഒരുക്കും. അത് കടന്നുവരേണ്ട സംസ്ഥാനങ്ങളിലെല്ലാം ആ സർക്കാരുകളുമായി ബന്ധപ്പെട്ട് സൗകര്യമുണ്ടാക്കും.കേന്ദ്ര സർക്കാരിന്റെ സഹകരണവും തേടും.
കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവർത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കെഎസ്ആർടിസി ഇടപെട്ടിട്ടുണ്ട്. അതോടൊപ്പം ഗതാഗത വകുപ്പ് ചില നടപടികളും പ്രഖ്യാപിച്ചു. മാർച്ച് 31ന് രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്ന ബിഎസ് നാല് വാഹന രജിസ്ട്രേഷൻ തീയതി ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.
പുതിയ നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ ഏർപ്പെടുത്തിയ നികുതി വർധന ആ തീയതിക്കു മുന്‍പ് താത്കാലിക രജിസ്ട്രേഷൻ സന്പാദിച്ച വാഹനങ്ങൾക്ക് ബാധകമാവില്ല.അപേക്ഷ നൽകുന്നതിൽ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോന്പൗണ്ടിംഗ് ഫീസും പിഴയും ഒഴിവാക്കും. ജി ഫോറം സമർപ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി. അവശ്യ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോർ വാഹന നിയമം 66(3) പ്രകാരം പെർമിറ്റ് എടുക്കുന്നതിൽനിന്ന് ഒഴിവാക്കി.
പാലിന്റെ മൊത്ത സംഭരണവും വിതരണവും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഉത്തരവ് പ്രകാരം വെറ്ററിനറി ആശുപത്രികളെയും ഒഴിവാക്കി. ഇതോടൊപ്പം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ അവശ്യസേവനങ്ങളായി പ്രഖ്യാപിക്കുകയാണ്.
തുറന്നുപ്രവർത്തിക്കേണ്ട കച്ചവട സ്ഥാപനങ്ങളിൽ ബേക്കറികളും ഉൾപ്പെടും. വെയർഹൗസുകളുടെ പ്രവർത്തനം 24 മണിക്കൂറും ഉണ്ടായിരിക്കും. വെയർ ഹൗസിലേക്ക് വരുന്ന ലോഡ് മുഴുവൻ സമയവും ഇറക്കാൻ വേണ്ടിയാണ് ഈ ക്രമീകരണം.