ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ വടക്കൻ ഗാംബെല്ല വികാരിയാത്തിനെ നയിച്ചിരുന്ന ബിഷപ് ആഞ്ചെലോ മറോസ്ച്ചി(67) കൊറോണ ബാധമൂലം മരിച്ചു. വടക്കൻ ഇറ്റലിയിലെ ബ്രെഷ്യയിൽ ബുധനാഴ്ചയായിരുന്നു മരണം. സലേഷ്യൻ സഭാംഗമായ ഇദ്ദേഹം 1991 മുതൽ എത്യോപ്യയിലെ മിഷൻ ദൗത്യത്തിൽ പങ്കാളിയാണ്. 2010 ജനുവരിയിലാണ് ബിഷപ്പായത്.
25,000 കത്തോലിക്കാ വിശ്വാസികളാണ് ഗാംബെല്ലയിലുള്ളത്. പാവപ്പെട്ടവർക്കും യുവാക്കൾക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ബിഷപ് മറോസ്ച്ചിയെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് എത്യോപ്യ അനുസ്മരിച്ചു. സ്നേഹവും ബഹുമാനവും മൂലം ആളുകൾ അദ്ദേഹത്തെ അച്ഛൻ എന്നർഥം വരുന്ന എത്യോപ്യൻ വാക്കായ ‘അബ്ബാ’ എന്നാണു വിളിച്ചിരുന്നത്.
കൊറോണ വൈറസ് ബാധയിൽ അറുപതിലധികം വൈദികരാണ് ഇറ്റലിയിൽ മരിച്ചത്.
25,000 കത്തോലിക്കാ വിശ്വാസികളാണ് ഗാംബെല്ലയിലുള്ളത്. പാവപ്പെട്ടവർക്കും യുവാക്കൾക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ബിഷപ് മറോസ്ച്ചിയെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് എത്യോപ്യ അനുസ്മരിച്ചു. സ്നേഹവും ബഹുമാനവും മൂലം ആളുകൾ അദ്ദേഹത്തെ അച്ഛൻ എന്നർഥം വരുന്ന എത്യോപ്യൻ വാക്കായ ‘അബ്ബാ’ എന്നാണു വിളിച്ചിരുന്നത്.
കൊറോണ വൈറസ് ബാധയിൽ അറുപതിലധികം വൈദികരാണ് ഇറ്റലിയിൽ മരിച്ചത്.