ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഓണ്‍ലൈൻ വിപണനം പുനരാരംഭിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. ഓണ്‍ലൈൻ വിപണനത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും വിതരണം നടത്താൻ പോലീസ് അനുവദിക്കുന്നില്ലെന്ന് വിതരണക്കാർ പരാതി നൽകിയതിനെത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
ഇതേത്തുടർന്ന് ഓണ്‍ലൈൻ വിപണനം നടത്തുന്നവരെ തടയരുതെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവികൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഓണ്‍ലൈൻ വഴിയുള്ള വ്യാപാരവും വിതരണവും പോലീസ് തടഞ്ഞിരുന്നു. എന്നാലും ഓണ്‍ലൈൻ വിപണനത്തിന് അനുവാദം നൽകിയിട്ടുണ്ടെന്നാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിരുന്നത്.
ഇതിനു ശേഷവും തങ്ങളുടെ വിതരണക്കാരെ തടയുകയും പോലീസ് മർദിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആമസോണ്‍, ഫ്ളിപ്കാർട്ട് തുടങ്ങിയവയും ഫുഡ് ഡെലിവറി ആപ്പ് ഉടമകളും രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ കേന്ദ്രം ഇടപെട്ടത്.
ഇതേത്തുടർന്ന് ഓണ്‍ലൈൻ വിപണനം നടത്തുന്നവരെ തടയരുതെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവികൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഓണ്‍ലൈൻ വഴിയുള്ള വ്യാപാരവും വിതരണവും പോലീസ് തടഞ്ഞിരുന്നു. എന്നാലും ഓണ്‍ലൈൻ വിപണനത്തിന് അനുവാദം നൽകിയിട്ടുണ്ടെന്നാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിരുന്നത്.
ഇതിനു ശേഷവും തങ്ങളുടെ വിതരണക്കാരെ തടയുകയും പോലീസ് മർദിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആമസോണ്‍, ഫ്ളിപ്കാർട്ട് തുടങ്ങിയവയും ഫുഡ് ഡെലിവറി ആപ്പ് ഉടമകളും രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ കേന്ദ്രം ഇടപെട്ടത്.