കോവിഡ് കാലത്ത് വിപണിയിൽ കൊള്ളയടി നടത്തുന്നവർക്കു വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധനങ്ങൾക്കു വിലകൂട്ടി വിൽക്കുന്നത് അനുവദിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി താക്കീത് നൽകി.
വ്യാപരികൾക്കെതിരേ ഉയർന്ന പരാതികൾ ഗൗരവമായി സർക്കാർ കാണുന്നു. ചില സാധങ്ങൾക്കു വ്യാപാരികൾ വില കയറ്റിയതായി കാണുന്നു. ഇത്തരം പ്രവണത അനുവദിക്കാനാവില്ല. അത്തരക്കാർക്കെതിരേ നടപടി സ്വീകരിക്കും. അത്യാവശ്യത്തിനുള്ള ചരക്കുകളുടെയും പലവ്യഞ്ജനങ്ങളുടെയും മറ്റും ലഭ്യത ഉറപ്പാക്കാൻ മൊത്തക്കച്ചവടുമായി ഓഡിയോ കോണ്‍ഫറൻസ് നടത്തി. ഇതു സംബന്ധിച്ചു റീട്ടയ്ലുകാരുമായി സംസാരിച്ചതാണ്. ഹോൾസെയിൽ സാധനങ്ങൾ റീട്ടയ്ൽ കടകളിൽ എത്തുന്നതിനു തടസമുണ്ടാകില്ല. വീടുകളിലേക്കുള്ള റീട്ടയ്ൽ വ്യാപാരത്തിനും തടസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു നാലു മാസങ്ങളിലേക്കു വേണ്ട സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി വ്യാപാരി സമൂഹം നല്ല മുന്നൊരുക്കം നടത്തുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് ചരക്കുകൾ വരുന്നതിന് ചില തടസങ്ങളുണ്ട്. ഇതു വിലയിരുത്തി പരിഹരിക്കാൻ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ അതിർത്തിയിൽ പോയി ചരക്കുകൾ എത്തിക്കും. ഇതിനു മറ്റു സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. കേന്ദ്രത്തിന്റെ സഹായവും തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യാപരികൾക്കെതിരേ ഉയർന്ന പരാതികൾ ഗൗരവമായി സർക്കാർ കാണുന്നു. ചില സാധങ്ങൾക്കു വ്യാപാരികൾ വില കയറ്റിയതായി കാണുന്നു. ഇത്തരം പ്രവണത അനുവദിക്കാനാവില്ല. അത്തരക്കാർക്കെതിരേ നടപടി സ്വീകരിക്കും. അത്യാവശ്യത്തിനുള്ള ചരക്കുകളുടെയും പലവ്യഞ്ജനങ്ങളുടെയും മറ്റും ലഭ്യത ഉറപ്പാക്കാൻ മൊത്തക്കച്ചവടുമായി ഓഡിയോ കോണ്‍ഫറൻസ് നടത്തി. ഇതു സംബന്ധിച്ചു റീട്ടയ്ലുകാരുമായി സംസാരിച്ചതാണ്. ഹോൾസെയിൽ സാധനങ്ങൾ റീട്ടയ്ൽ കടകളിൽ എത്തുന്നതിനു തടസമുണ്ടാകില്ല. വീടുകളിലേക്കുള്ള റീട്ടയ്ൽ വ്യാപാരത്തിനും തടസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു നാലു മാസങ്ങളിലേക്കു വേണ്ട സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി വ്യാപാരി സമൂഹം നല്ല മുന്നൊരുക്കം നടത്തുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്ന് ചരക്കുകൾ വരുന്നതിന് ചില തടസങ്ങളുണ്ട്. ഇതു വിലയിരുത്തി പരിഹരിക്കാൻ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ അതിർത്തിയിൽ പോയി ചരക്കുകൾ എത്തിക്കും. ഇതിനു മറ്റു സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. കേന്ദ്രത്തിന്റെ സഹായവും തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.