+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് പ്രതിരോധത്തിന് കേരളത്തിന്‍റെ "യൂത്ത് ആർമി’; 2.36 ലക്ഷം സൈനികർ

സംസ്ഥാനത്ത് കോവിഡ് വ്യാപന, പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ സാമൂഹ്യ സന്നദ്ധസേന രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2.36 ലക്ഷം പേർ അടങ്ങുന്ന
കോവിഡ് പ്രതിരോധത്തിന് കേരളത്തിന്‍റെ
സംസ്ഥാനത്ത് കോവിഡ് വ്യാപന, പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ സാമൂഹ്യ സന്നദ്ധസേന രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2.36 ലക്ഷം പേർ അടങ്ങുന്ന സാമൂഹ്യ സന്നദ്ധ യുവജന സേനയെ സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും ഇതിനായി യുവാക്കൾ അർപ്പണബോധത്തോടെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

236,000 പേർ അടങ്ങുന്ന സാമൂഹ്യ സന്നദ്ധ യുവജന സേനയെയാണ് സംസ്ഥാനത്തിന് ആവശ്യം. 941 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകരുണ്ടാകും. മുനിസിപ്പാലിറ്റികളിൽ 500 വീതവും ആറു കോർപറേഷനുകളിൽ 750 വീതം സന്നദ്ധപ്രവർത്തകരുമുണ്ടാകും. ഇതിലേക്ക് രജിസ്ട്രേഷൻ ഓണ്‍ലൈൻ വഴി നടത്തും. ഇതിനായി സാമൂഹ്യസന്നദ്ധ സേനയുടെ വെബ്പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി യുവാക്കൾ അർപ്പണബോധത്തോടെ മുന്നോട്ടുവരണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്ന ആവശ്യക്കാർക്കു ഭക്ഷണം എത്തിച്ചുകൊടുക്കണം. ആശുപത്രികളിൽ കൂട്ടിരിക്കാൻ സഹായം നൽകണം. ഇവർക്കു തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യും. ഇവരുടെ യാത്രാച്ചെലവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും.

1465 യുവ വളണ്ടിയർമാരെ കൂട്ടിരിപ്പിനു യുവജനകമ്മീഷൻ തയാറാക്കിയിട്ടുണ്ട്. ഇവരെ സന്നദ്ധസേനയുമായി ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.