ഭക്ഷണവിതരണത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചൻ വ്യാഴാഴ്ച തന്നെ പ്രവർത്തിച്ചു തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 43 ഇടങ്ങളിൽ കിച്ചണ്‍ തുടങ്ങിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമായി.
861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചണായി സ്ഥലം സജ്ജമാക്കി. 84 മുനിസിപ്പാലിറ്റികൾ സ്ഥലം കണ്ടെത്തി. ആറു കോർപറേഷനുകളിൽ ഒന്‍പതിടത്ത് കിച്ചണ്‍ തുടങ്ങാനാണു സർക്കാർ തീരുമാനം. വരും ദിവസങ്ങളിൽ ഭക്ഷണ വിതരണം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങൾ വളണ്ടിയർമാരെ കണ്ടെത്തി വിതരണം ഏകോപിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏകോപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഹകരണസ്ഥാപനങ്ങൾ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. ചിലയിടത്ത് ആരംഭിച്ചുകഴിഞ്ഞു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് റേഷൻ നൽകുന്നതിനുള്ള നടപടികളുണ്ടാകും. ആധാർ നന്പർ പരിശോധിച്ച് മറ്റിടങ്ങളിൽ എവിടെയും ഉൾപ്പെടാത്തവർക്കാണ് നൽകുക. ഇവർക്കു സൗജന്യമായി റേഷൻ നൽകും. കേന്ദ്രത്തിന്റെ സാന്പത്തിക പാക്കേജ് കേരളത്തിനു സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 86421 പേർക്ക് കൗണ്‍സിലിംഗ് നൽകി. 15433 വാർഡ്തല സമിതികൾ രൂപീകരിച്ചു. പഞ്ചായത്തുകളിൽ 2007 കെയർ സെന്ററുകൾക്കുള്ള സ്ഥലം കണ്ടെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചണായി സ്ഥലം സജ്ജമാക്കി. 84 മുനിസിപ്പാലിറ്റികൾ സ്ഥലം കണ്ടെത്തി. ആറു കോർപറേഷനുകളിൽ ഒന്‍പതിടത്ത് കിച്ചണ്‍ തുടങ്ങാനാണു സർക്കാർ തീരുമാനം. വരും ദിവസങ്ങളിൽ ഭക്ഷണ വിതരണം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങൾ വളണ്ടിയർമാരെ കണ്ടെത്തി വിതരണം ഏകോപിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏകോപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സഹകരണസ്ഥാപനങ്ങൾ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. ചിലയിടത്ത് ആരംഭിച്ചുകഴിഞ്ഞു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് റേഷൻ നൽകുന്നതിനുള്ള നടപടികളുണ്ടാകും. ആധാർ നന്പർ പരിശോധിച്ച് മറ്റിടങ്ങളിൽ എവിടെയും ഉൾപ്പെടാത്തവർക്കാണ് നൽകുക. ഇവർക്കു സൗജന്യമായി റേഷൻ നൽകും. കേന്ദ്രത്തിന്റെ സാന്പത്തിക പാക്കേജ് കേരളത്തിനു സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 86421 പേർക്ക് കൗണ്‍സിലിംഗ് നൽകി. 15433 വാർഡ്തല സമിതികൾ രൂപീകരിച്ചു. പഞ്ചായത്തുകളിൽ 2007 കെയർ സെന്ററുകൾക്കുള്ള സ്ഥലം കണ്ടെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.