+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എത്ര കടുത്ത കോവിഡ് വ്യാപന സാഹചര്യവും നേരിടാൻ കേരളം തയാർ: മുഖ്യമന്ത്രി

എത്ര കടുത്ത രീതിയിൽ കോവിഡ് വ്യാപനം സംഭവിച്ചാലും നേരിടാനുള്ള സജീകരണങ്ങൾ സർക്കാർ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആ
എത്ര കടുത്ത കോവിഡ് വ്യാപന സാഹചര്യവും നേരിടാൻ കേരളം തയാർ: മുഖ്യമന്ത്രി
എത്ര കടുത്ത രീതിയിൽ കോവിഡ് വ്യാപനം സംഭവിച്ചാലും നേരിടാനുള്ള സജീകരണങ്ങൾ സർക്കാർ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കുന്നതിന്‍റെ പ്രായോഗികത സർക്കാർ പരിശാധിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 879 സ്വകാര്യ ആശുപത്രികളിലായി 69,434 കിടക്കകളും 5,607 ഐസിയുകളുമുണ്ട്. 15,333 ഹോസ്റ്റൽ മുറികളുണ്ട്. ഇതിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്.

ആരോഗ്യപ്രവർത്തരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കഐസ്ആർടിസി ഇടപെടും. മാർച്ച് 31-ന് രജിസ്ട്രേഷൻ കാലാവധി അവസാനിപ്പിക്കുന്ന ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷൻ തീയതി ദീർഘിപ്പിക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. താത്കാലിക രജിസ്ട്രേഷൻ കാലാവധി അവസാനിച്ചശേഷവും രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ഏർപ്പെടുത്തിയിരുന്ന കോന്പൗണ്ടിംഗ് ഫീസും പിഴയും ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

2012-നുശേഷം വിരമിച്ച ഡോക്ടർമാരുടെ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. അവരുടെ സഹായം തേടും, അനുഭവ പരിചയം പ്രയോജനപ്പെടുത്തും. ആരോഗ്യപ്രവർത്തകർ സ്വന്തം സുരക്ഷയിൽ ജാഗ്രത കാണിക്കേണ്ടത്. എല്ലാ ജില്ലകളിലും 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അവരെ പ്രത്യേക രീതിയിൽ പരിഗണിക്കും. അവർക്കു പ്രത്യേക ശ്രദ്ധ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.