കേന്ദ്ര സർക്കാരിന്റെ സാന്പത്തിക പാക്കേജിനെ അഭിനന്ദിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ഇപ്പോൾ സർക്കാർ നടത്തിയിരിക്കുന്നതെന്ന് രാഹുൽ അഭിനന്ദിച്ചു.
കേന്ദ്രസർക്കാരിന്റെ സാന്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പാണ്. നിലവിലെ ലോക്ക്ഡൗണിന്റെ ആഘാതം പേറേണ്ടിവരുന്ന കർഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പദ്ധതിയും പ്രഖ്യാപിച്ചു. അഞ്ച് കിലോ അരിയും ഗോതന്പും സൗജന്യമായി നൽകും. മൂന്ന് മാസത്തേക്കാണ് ഭക്ഷ്യധാന്യങ്ങൾ കിട്ടുക. നിലവിൽ കിട്ടുന്നതിന് പുറമേയാണിത്. ഭക്ഷ്യധാന്യങ്ങൾ രണ്ടുഘട്ടമായി വാങ്ങാം. 80 കോടി പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കും.
ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് 1,500 രൂപ അനുവദിക്കും. മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 2,000 രൂപ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും കൂട്ടി. നിലവിലുള്ള 182 രൂപ 202 രൂപയാക്കി. മാസം 2,000 രൂപയുടെ വർധനയാണ് നിലവിൽ വരുന്നത്. കർഷകർക്കും ധനസഹായം ഉറപ്പുവരുത്തും. 8.69 കോടി കർഷകർക്ക് 2,000 രൂപ ഉടൻ നൽകും.
ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽപെട്ട എട്ട് കോടി ആളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ അനുവദിക്കും. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ നൽകും. ഇതിലൂടെ 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം ലഭിക്കും. 100 ജീവനക്കാർ വരെയുള്ള കന്പനികളിലെ മൂന്നു മാസത്തെ ഇപിഎഫ് വിഹിതം സർക്കാർ നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ സാന്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പാണ്. നിലവിലെ ലോക്ക്ഡൗണിന്റെ ആഘാതം പേറേണ്ടിവരുന്ന കർഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടി രൂപയുടെ സാന്പത്തിക പാക്കേജാണ് ധനമന്ത്രി നിർമല സീതരാമൻ പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറൻസ്, ആശാവർക്കർമാർ ഉൾപ്പെടെയുള്ളവർക്കു പാക്കേജ്, 20 ലക്ഷം ജീവനക്കാർക്ക് ഇൻഷുറൻസ്, ദിവസ വേതനക്കാർക്കു സഹായം എന്നിവയാണ് പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ.The Govt announcement today of a financial assistance package, is the first step in the right direction. India owes a debt to its farmers, daily wage earners, labourers, women & the elderly who are bearing the brunt of the ongoing lockdown.#Corona
— Rahul Gandhi (@RahulGandhi) March 26, 2020
പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പദ്ധതിയും പ്രഖ്യാപിച്ചു. അഞ്ച് കിലോ അരിയും ഗോതന്പും സൗജന്യമായി നൽകും. മൂന്ന് മാസത്തേക്കാണ് ഭക്ഷ്യധാന്യങ്ങൾ കിട്ടുക. നിലവിൽ കിട്ടുന്നതിന് പുറമേയാണിത്. ഭക്ഷ്യധാന്യങ്ങൾ രണ്ടുഘട്ടമായി വാങ്ങാം. 80 കോടി പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കും.
ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് 1,500 രൂപ അനുവദിക്കും. മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 2,000 രൂപ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും കൂട്ടി. നിലവിലുള്ള 182 രൂപ 202 രൂപയാക്കി. മാസം 2,000 രൂപയുടെ വർധനയാണ് നിലവിൽ വരുന്നത്. കർഷകർക്കും ധനസഹായം ഉറപ്പുവരുത്തും. 8.69 കോടി കർഷകർക്ക് 2,000 രൂപ ഉടൻ നൽകും.
ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽപെട്ട എട്ട് കോടി ആളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ അനുവദിക്കും. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ നൽകും. ഇതിലൂടെ 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം ലഭിക്കും. 100 ജീവനക്കാർ വരെയുള്ള കന്പനികളിലെ മൂന്നു മാസത്തെ ഇപിഎഫ് വിഹിതം സർക്കാർ നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.