ഫ്രാൻസിസ് മാർപാപ്പയുടെ സഹവാസിയായ വൈദികനു കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം വിഷയത്തിൽ വത്തിക്കാൻ പ്രതികരിച്ചിട്ടില്ല.
2013-ൽ മാർപാപ്പ പദവി ഏറ്റെടുത്തശേഷം സാന്റാ മാർത്ത എന്ന അതിഥിമന്ദിരത്തിലാണു ഫ്രാൻസിസ് മാർപാപ്പ താമസിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന വൈദികനാണു കോവിഡ് സ്ഥിരീകരിച്ചത്. 130 മുറികളാണു സാന്റാ മാർത്തയിലുള്ളത്. എന്നാൽ ഇതിൽ പലതിലും താമസക്കാരില്ല.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ടെലിവിഷനിലൂടെയും ഇന്റർനെറ്റ് മുഖാന്തരമാണ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്.
ഇടയ്ക്ക് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ചെറിയ പനിയും ജലദോഷവും ബാധിച്ചിരുന്നെങ്കിലും കോവിഡ് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു.
2013-ൽ മാർപാപ്പ പദവി ഏറ്റെടുത്തശേഷം സാന്റാ മാർത്ത എന്ന അതിഥിമന്ദിരത്തിലാണു ഫ്രാൻസിസ് മാർപാപ്പ താമസിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന വൈദികനാണു കോവിഡ് സ്ഥിരീകരിച്ചത്. 130 മുറികളാണു സാന്റാ മാർത്തയിലുള്ളത്. എന്നാൽ ഇതിൽ പലതിലും താമസക്കാരില്ല.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ടെലിവിഷനിലൂടെയും ഇന്റർനെറ്റ് മുഖാന്തരമാണ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്.
ഇടയ്ക്ക് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ചെറിയ പനിയും ജലദോഷവും ബാധിച്ചിരുന്നെങ്കിലും കോവിഡ് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു.