+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതരാമൻ നടത്തിയ വാർത്ത
1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതരാമൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാക്കേജ് പ്രഖ്യാപിച്ചത്.

ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിന്‍റെ ഇൻഷുറൻസും കേന്ദ്രം ഏർപ്പെടുത്തി. ആശാവർക്കർമാർ ഉൾപ്പെടെയുള്ളവരെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം ജീവനക്കാർ ഇൻഷുറൻസ് പരിധിയിൽ വരും. ദിവസ വേതനക്കാർക്കും സഹായം ഉറപ്പുവരുത്തും. ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്നും ധനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയും പ്രഖ്യാപിച്ചു. അഞ്ച് കിലോ അരിയും ഗോതന്പും സൗജന്യമായി നൽകും. മൂന്ന് മാസത്തേക്കാണ് ഭക്ഷ്യധാന്യങ്ങൾ കിട്ടുക. നിലവിൽ കിട്ടുന്നതിന് പുറമേയാണിത്. ഭക്ഷ്യധാന്യങ്ങൾ രണ്ടുഘട്ടമായി വാങ്ങാം. 80 കോടി പാവപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കും.

ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് 1500 രൂപ അനുവദിക്കും. മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 2000 രൂപ അനുവദിക്കും.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും കൂട്ടി. നിലവിലുള്ള 182 രൂപ 202 രൂപയാക്കി. മാസം രണ്ടായിരം രൂപയുടെ വർധനയാണ് നിലവിൽ വരുന്നത്. കർഷകർക്കും ധനസഹായം ഉറപ്പുവരുത്തും. 8.69 കോടി കർഷകർക്ക് 2000 രൂപ ഉടൻ നൽകും.

ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽപെട്ട എട്ട് കോടി ആളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ അനുവദിക്കും. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ നൽകും. ഇതിലൂടെ 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം ലഭിക്കും.

100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ മൂന്നു മാസത്തേക്ക് ഇപിഎഫ് വിഹിതം സർക്കാർ നല്കും, ഈ കമ്പനികളിലെ 90 ശതമാനം പേർ 15,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാകണം. ഇവർക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ പിൻവലിക്കാം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. ഇതിലൂടെ നാലുകോടി എൺപത് ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും.

നിർമാണതൊഴിലാളികളെ സംരക്ഷിക്കാൻ കെട്ടിടനിർമാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31,000 കോടി രൂപ സംസ്ഥാനസർക്കാരുകൾക്ക് ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.