കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ ആയിരം രൂപ വിലവരുന്ന ഭക്ഷ്യക്കിറ്റ് നൽകാനും തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഔട്ട്ലെറ്റുകളില്‍നിന്ന് ഇത് ജില്ലാ ഭരണാധികാരികളെ ഏൽപിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വീടുകളില്‍ എത്തിക്കണമെന്നാണു നിര്‍ദേശം.
ആരോഗ്യവകുപ്പ് തയാറാക്കി നൽകുന്ന പട്ടിക അനുസരിച്ചാകും കിറ്റ് നൽകുക. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്, സാമ്പാര്‍ പൊടി, രസപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്, സോപ്പ് എന്നിവയടങ്ങുന്നതാണ് കിറ്റ്.
സൗജന്യവിതരണത്തിന് ആവശ്യമായ അരി സ്റ്റോക്കുള്ളതായി മന്ത്രി പി. തിലോത്തമന് പറഞ്ഞു. നേരത്തെ പത്തു കിലോ അരി സൗജന്യമായി നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത് 15 കിലോ ആക്കിയത്.
ആരോഗ്യവകുപ്പ് തയാറാക്കി നൽകുന്ന പട്ടിക അനുസരിച്ചാകും കിറ്റ് നൽകുക. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്, സാമ്പാര്‍ പൊടി, രസപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്, സോപ്പ് എന്നിവയടങ്ങുന്നതാണ് കിറ്റ്.
സൗജന്യവിതരണത്തിന് ആവശ്യമായ അരി സ്റ്റോക്കുള്ളതായി മന്ത്രി പി. തിലോത്തമന് പറഞ്ഞു. നേരത്തെ പത്തു കിലോ അരി സൗജന്യമായി നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത് 15 കിലോ ആക്കിയത്.