കോവിഡ് 19 പശ്ചാത്തലത്തിൽ ഇ കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഇന്ത്യയിലെ സേവനങ്ങൾ താത്കാലികമായി നിർത്തി. കേന്ദ്ര സർക്കാർ രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെയാണ് ഫ്ലിപ് കാർട്ട് സേവനം നിർത്തിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർ ജോലിക്കെത്തുന്നത് കുറഞ്ഞതും കൊറിയർ സർവീസുകളുടെ പ്രവർത്തനം തടസപ്പെട്ടതും ഓണ്‍ലൈൻ വ്യാപാര മേഖലയെ ബാധിച്ചു.
ഏറ്റവും വേഗത്തിൽ ഉപഭോക്താക്കൾക്കായി സേവനങ്ങൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയാണ് ഫ്ലിപ് കാർട്ട് സേവനം നിർത്തിയത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർ ജോലിക്കെത്തുന്നത് കുറഞ്ഞതും കൊറിയർ സർവീസുകളുടെ പ്രവർത്തനം തടസപ്പെട്ടതും ഓണ്‍ലൈൻ വ്യാപാര മേഖലയെ ബാധിച്ചു.
ഏറ്റവും വേഗത്തിൽ ഉപഭോക്താക്കൾക്കായി സേവനങ്ങൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയാണ് ഫ്ലിപ് കാർട്ട് സേവനം നിർത്തിയത്.