അവശ്യവസ്തുക്കൾ നേരിട്ടു വീട്ടിലെത്തിക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ. ബിപിഎൽ മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് 15 കിലോ അരി അടക്കമുള്ള വസ്തുക്കൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. തദ്ദേശ സ്ഥാപനങ്ങൾ വഴി അവശ്യവസ്തുക്കൾ വീടുകളിലേക്കു നേരിട്ടെത്തിക്കാനാണു തീരുമാനം.
റേഷനു പുറമേ അടിയന്തിര സഹായം എന്ന നിലയിലാണു ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. റേഷൻ കടകളിലൂടെ ലഭ്യമാക്കിയാൽ ജനങ്ങൾ കൂട്ടം കൂടാൻ ഇടയുണ്ട് എന്നതു കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനമെന്നാണു സൂചന.
ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. തദ്ദേശ സ്ഥാപനങ്ങൾ വഴി അവശ്യവസ്തുക്കൾ വീടുകളിലേക്കു നേരിട്ടെത്തിക്കാനാണു തീരുമാനം.
റേഷനു പുറമേ അടിയന്തിര സഹായം എന്ന നിലയിലാണു ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. റേഷൻ കടകളിലൂടെ ലഭ്യമാക്കിയാൽ ജനങ്ങൾ കൂട്ടം കൂടാൻ ഇടയുണ്ട് എന്നതു കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനമെന്നാണു സൂചന.