മൂന്നു മാസത്തേക്കുള്ള അവശ്യഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. അവശ്യവസ്തുക്കൾക്ക് ഒരു കാരണവശാലും മുട്ടുവരില്ല. മൂന്നു മാസത്തേക്കു സംസ്ഥാനം അവശ്യഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയുമാണു റേഷൻ കടകൾ പ്രവർത്തിക്കുക. ഉച്ചയ്ക്ക് ഒരു മണിക്കൂർ കടകൾ അടച്ചിടും.
സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെ അത്തരം കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറക്കാവൂ എന്നു നിർദേശമുണ്ട്. മെഡിക്കൽ ഷോപ്പുകൾ തുറക്കും. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന കാസർഗോട്ട് നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാണ്.
അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകൾ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്നു നേരത്തേ സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കേരളത്തിലെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയുമാണു റേഷൻ കടകൾ പ്രവർത്തിക്കുക. ഉച്ചയ്ക്ക് ഒരു മണിക്കൂർ കടകൾ അടച്ചിടും.
സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെ അത്തരം കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറക്കാവൂ എന്നു നിർദേശമുണ്ട്. മെഡിക്കൽ ഷോപ്പുകൾ തുറക്കും. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന കാസർഗോട്ട് നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാണ്.
അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകൾ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്നു നേരത്തേ സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.