ലോക്ക്ഡൗണിന്റെ രണ്ടാം ദിനവും മുന്നറിയിപ്പുകൾ അവഗണിച്ച് നിരവധി പേർ വെറുതെ റോഡിലിറങ്ങി. ഇതോടെ പരിശോധന ശക്തമാക്കിയ പോലീസ് കറങ്ങാൻ ഇറങ്ങിയവർക്കെതിരേ കേസെടുത്തു. അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടുകളിൽ കഴിയണമെന്നുമുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് ആളുകൾ നഗരത്തിലേക്ക് കറങ്ങാൻ ഇറങ്ങിയത്.
പോലീസ് വാഹനം തടഞ്ഞ്, എവിടേക്ക് പോകുന്നു എന്ന് ചോദിക്കുമ്പോൾ "ദാ ഇവിടെ വരെ' എന്നാണ് പലരുടെയും മറുപടി. പുറത്തിറങ്ങുന്നതിന്റെ കാരണം ബോധിപ്പിക്കാൻ സത്യവാംഗ്മൂലം വേണമെന്ന നിബന്ധനയൊന്നും പലർക്കും അറിയില്ല.
പോലീസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ പലരും ആശുപത്രിയിലേക്ക് പോകുന്നുവെന്നാണ് പറയുന്നത്. സത്യവാംഗ്മൂലം ചോദിക്കുമ്പോൾ ആശുപത്രിയുടെ ചീട്ടാണ് കാണിക്കുന്നത്. ഇത്തരത്തിൽ പുറത്തിറങ്ങിയ എല്ലാവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്.
വ്യാപകമായി ആളുകൾ പുറത്തിറങ്ങിയത് അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വാഹനങ്ങൾ പോലീസ് തടയുന്നതിനാൽ ഇവരും ദീർഘനേരം പരിശോധനയ്ക്കായി റോഡിൽ കാത്തുകിടക്കേണ്ട അവസ്ഥയാണ്. മരുന്നിന്റെ കുറുപ്പടിയും ബാങ്ക് രേഖകളും ഒക്കെയാണ് വെറുതെ കറങ്ങാൻ പലരും പുറത്തിറങ്ങുന്നത്.
ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടകളിൽ നിന്നും അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല. 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷ്യസാധനങ്ങൾ കിട്ടില്ലെന്ന ഭയത്തിലാണ് പലരും. സാധനങ്ങൾ വാങ്ങാൻ രാവിലെ മുതൽ കടകൾക്ക് മുന്നിൽ ക്യൂ ദൃശ്യമായിരുന്നു.
പോലീസ് വാഹനം തടഞ്ഞ്, എവിടേക്ക് പോകുന്നു എന്ന് ചോദിക്കുമ്പോൾ "ദാ ഇവിടെ വരെ' എന്നാണ് പലരുടെയും മറുപടി. പുറത്തിറങ്ങുന്നതിന്റെ കാരണം ബോധിപ്പിക്കാൻ സത്യവാംഗ്മൂലം വേണമെന്ന നിബന്ധനയൊന്നും പലർക്കും അറിയില്ല.
പോലീസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ പലരും ആശുപത്രിയിലേക്ക് പോകുന്നുവെന്നാണ് പറയുന്നത്. സത്യവാംഗ്മൂലം ചോദിക്കുമ്പോൾ ആശുപത്രിയുടെ ചീട്ടാണ് കാണിക്കുന്നത്. ഇത്തരത്തിൽ പുറത്തിറങ്ങിയ എല്ലാവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്.
വ്യാപകമായി ആളുകൾ പുറത്തിറങ്ങിയത് അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വാഹനങ്ങൾ പോലീസ് തടയുന്നതിനാൽ ഇവരും ദീർഘനേരം പരിശോധനയ്ക്കായി റോഡിൽ കാത്തുകിടക്കേണ്ട അവസ്ഥയാണ്. മരുന്നിന്റെ കുറുപ്പടിയും ബാങ്ക് രേഖകളും ഒക്കെയാണ് വെറുതെ കറങ്ങാൻ പലരും പുറത്തിറങ്ങുന്നത്.
ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടകളിൽ നിന്നും അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല. 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷ്യസാധനങ്ങൾ കിട്ടില്ലെന്ന ഭയത്തിലാണ് പലരും. സാധനങ്ങൾ വാങ്ങാൻ രാവിലെ മുതൽ കടകൾക്ക് മുന്നിൽ ക്യൂ ദൃശ്യമായിരുന്നു.