കേരളത്തിലേക്കു വന്ന ലോറികൾ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി. സംസ്ഥാനങ്ങളിൽ ലോക്ഡൗണ് നിലവിൽ വന്നതോടെയാണ് ചരക്കു ഗതാഗതം നിലച്ചത്.
അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളുമെടുക്കാൻ ഇതര സംസ്ഥാനങ്ങളിലേക്കു പോയ ലോറി ഡ്രൈവർമാരാണു പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നത്. പലർക്കും തിരികെയെത്താനാവുന്നില്ല. ചിലരെയൊക്കെ തെലങ്കാനയിൽ ഐസലേഷനിലാക്കി.
പൈനാപ്പിൾ ഉൾപ്പെടെയുള്ള ചരക്കുകളുമായി ഉത്തരേന്ത്യയിലേക്കു പോയി മടങ്ങുകയായിരുന്ന 11 നാഷണൽ പെർമിറ്റ് ലോറികളിലെ മുപ്പതോളം ലോറി ഡ്രൈവർമാരും സഹായികളും മുംബൈയിൽ കുടുങ്ങിക്കിടക്കുകയാണ്.
എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിൽപ്പെട്ടവരാണ് ലോറി ജീവനക്കാർ. കുടിവെള്ളം പോലും കിട്ടാതെ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്ന ഇവർ എറണാകുളം ജില്ലാ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
വാളയാറിൽ കേരളത്തിൽ പച്ചക്കറി ഇറക്കിവന്ന ലോറികൾ തടഞ്ഞിട്ടു. തമിഴ്നാട്ടിലേക്ക് ലോറികൾ പ്രവേശിപ്പിച്ചിരുന്നില്ല. പെട്രോൾ, ഡീസൽ, എൽപിജി ടാങ്കറുകൾക്കു മാത്രമാണ് ചെക്ക് പോസ്റ്റ് കടക്കാൻ അനുമതി.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ചരക്ക് നീക്കം തടസപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കർണാടക, തമിഴ്നാട് സർക്കാരുമായി ചീഫ് സെക്രട്ടറി വിഷയം ചർച്ച ചെയ്ത് തടസങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളുമെടുക്കാൻ ഇതര സംസ്ഥാനങ്ങളിലേക്കു പോയ ലോറി ഡ്രൈവർമാരാണു പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്നത്. പലർക്കും തിരികെയെത്താനാവുന്നില്ല. ചിലരെയൊക്കെ തെലങ്കാനയിൽ ഐസലേഷനിലാക്കി.
പൈനാപ്പിൾ ഉൾപ്പെടെയുള്ള ചരക്കുകളുമായി ഉത്തരേന്ത്യയിലേക്കു പോയി മടങ്ങുകയായിരുന്ന 11 നാഷണൽ പെർമിറ്റ് ലോറികളിലെ മുപ്പതോളം ലോറി ഡ്രൈവർമാരും സഹായികളും മുംബൈയിൽ കുടുങ്ങിക്കിടക്കുകയാണ്.
എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിൽപ്പെട്ടവരാണ് ലോറി ജീവനക്കാർ. കുടിവെള്ളം പോലും കിട്ടാതെ മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്ന ഇവർ എറണാകുളം ജില്ലാ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
വാളയാറിൽ കേരളത്തിൽ പച്ചക്കറി ഇറക്കിവന്ന ലോറികൾ തടഞ്ഞിട്ടു. തമിഴ്നാട്ടിലേക്ക് ലോറികൾ പ്രവേശിപ്പിച്ചിരുന്നില്ല. പെട്രോൾ, ഡീസൽ, എൽപിജി ടാങ്കറുകൾക്കു മാത്രമാണ് ചെക്ക് പോസ്റ്റ് കടക്കാൻ അനുമതി.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ചരക്ക് നീക്കം തടസപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കർണാടക, തമിഴ്നാട് സർക്കാരുമായി ചീഫ് സെക്രട്ടറി വിഷയം ചർച്ച ചെയ്ത് തടസങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.