കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കു മരുന്നടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനും ഡിവൈഎഫ്ഐ രംഗത്ത്. "ഞങ്ങളുണ്ട് കൂടെ' എന്ന പേരിൽ സംസ്ഥാനതലത്തിൽ കണ്ട്രോൾ റൂമുകൾ സജ്ജീകരിച്ചാണ് ഡിവൈഎഫ്ഐ സേവനം ഉറപ്പാക്കിയിട്ടുള്ളത്.
മരുന്നിനും ഭക്ഷണത്തിനും വീട്ടിൽ സാധനങ്ങൾ കിട്ടാത്തവർക്കും അടിയന്തരാവശ്യത്തിന് വീട്ടിൽ ആളില്ലാത്തവർക്കും സംസ്ഥാനത്ത് എവിടെനിന്നു കണ്ട്രോൾ റൂമിലേക്ക് വിളിക്കാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. പ്രശ്നപരിഹാരത്തിനു പ്രവർത്തകർ വീടുകളിലെത്തും. ആറു പേരാണ് സംസ്ഥാനതലത്തിൽ സജ്ജമാക്കിയിട്ടുള്ള കണ്ട്രോൾ റൂമിൽ പ്രവർത്തിക്കുന്നത്. 9895858666, 9895868666, 8590025849, 8590011044, 8590018240, 7012215574 എന്നിവയാണ് വിളിക്കേണ്ട നന്പറുകൾ.
വിളിക്കുന്നവരുടെ ആവശ്യം അന്വേഷിച്ച് വിവരം ജില്ലാതല സംഘത്തിന് കൈമാറും. ഓരോ ജില്ലയിലും അഞ്ചുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ചുപേർവീതമുള്ള റെസ്പോണ്‍സ് ടീം ബ്ലോക്ക്തലത്തിലും പ്രവർത്തിക്കും. കോൾ സെന്ററിൽ പ്രമുഖരായ മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ലഭിക്കും.
മരുന്നിനും ഭക്ഷണത്തിനും വീട്ടിൽ സാധനങ്ങൾ കിട്ടാത്തവർക്കും അടിയന്തരാവശ്യത്തിന് വീട്ടിൽ ആളില്ലാത്തവർക്കും സംസ്ഥാനത്ത് എവിടെനിന്നു കണ്ട്രോൾ റൂമിലേക്ക് വിളിക്കാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. പ്രശ്നപരിഹാരത്തിനു പ്രവർത്തകർ വീടുകളിലെത്തും. ആറു പേരാണ് സംസ്ഥാനതലത്തിൽ സജ്ജമാക്കിയിട്ടുള്ള കണ്ട്രോൾ റൂമിൽ പ്രവർത്തിക്കുന്നത്. 9895858666, 9895868666, 8590025849, 8590011044, 8590018240, 7012215574 എന്നിവയാണ് വിളിക്കേണ്ട നന്പറുകൾ.
വിളിക്കുന്നവരുടെ ആവശ്യം അന്വേഷിച്ച് വിവരം ജില്ലാതല സംഘത്തിന് കൈമാറും. ഓരോ ജില്ലയിലും അഞ്ചുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ചുപേർവീതമുള്ള റെസ്പോണ്‍സ് ടീം ബ്ലോക്ക്തലത്തിലും പ്രവർത്തിക്കും. കോൾ സെന്ററിൽ പ്രമുഖരായ മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ലഭിക്കും.