കോവിഡ് -19 തടയുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി തൊഴില്‍വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അര്‍ഹമായ എല്ലാ അവധികളും സ്പെഷല്‍ ലീവുകളും തൊഴിലാളികള്‍ക്ക് അനുവദിക്കണമെന്നും വേതനത്തില്‍ കുറവുവരുത്താനോ ജോലിക്ക് ഹാജരാകുവാന്‍ നിര്‍ബന്ധിക്കാനോ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.
ജോലിയില്‍ യാതൊരുവിധ ടാര്‍ജറ്റുകളും ഏര്‍പ്പെടുത്താനോ പാലിക്കുന്നതിന് തൊഴിലാളികളെ നിര്‍ബന്ധിക്കാനോ പാടില്ല. സംസ്ഥാനത്തെ പൊതു/സ്വകാര്യമേഖലയിലെയും നിര്‍മാണ മേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യസംസ്കരണം, കയര്‍ എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളുടെ ഉടമകളും ഫാക്ടറി ഉടമകളും തൊഴിലാളികളും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണമെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സ്ഥാപനങ്ങളില്‍ തൊഴിലുടമകള്‍ കര്‍ശനമായ സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പാക്കണം. സാധ്യമായ ജീവനക്കാര്‍ക്കെല്ലാം വീടുകളില്‍ നിന്ന് ജോലിചെയ്യുവാന്‍ (വര്‍ക്ക് ഫ്രം ഹോം) ആവശ്യമായ സൗകര്യം തൊഴിലുടമകള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. മണി എക്സ്ചേഞ്ച് യൂണിറ്റുകള്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാലയളവില്‍ യാതൊരു തരത്തിലുള്ള ലേ-ഓഫ്, ലോക്ക്-ഔട്ട്, റിട്രഞ്ച്മെന്റ്, ടെര്‍മിനേഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. കാഷ്വല്‍, ടെമ്പററി, ബദ്ലി, കോണ്ട്രാക്റ്റ്, ട്രെയിനി, ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള ജീവനക്കാര്‍ എന്നിവരെ പിരിച്ചുവിടാനോ വേതനത്തില്‍ കുറവുവരുത്താനോ പാടില്ല.
അതിഥി തൊഴിലാളികള്‍ക്ക് ക്യാമ്പുകളും (താമസ സൗകര്യം) ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും തൊഴിലുടമകള്‍/കോണ്‍ട്രാക്ടര്‍മാര്‍ ലഭ്യമാക്കണം.
സര്‍ക്കുലര്‍ പുറത്തിറക്കി
സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി നിയമത്തിന്റെയും ഫാക്ടറി ചട്ടങ്ങളുടെയും പരിധിയില്‍ വരുന്ന കണ്ടിന്യൂവസ് പ്രോസസ് ഇന്‍ഡസ്ട്രീസ് ഒഴികെയുള്ള മറ്റ് ഫാക്ടറികളുടെ പ്രവര്‍ത്തനം മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ച് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
ഫാക്ടറിയിലെ കോണ്ട്രാക്റ്റ്, ദിവസ വേതനം, അതിഥി തൊഴിലാളികളുള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് സര്‍ക്കുലറില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ജോലിയില്‍ യാതൊരുവിധ ടാര്‍ജറ്റുകളും ഏര്‍പ്പെടുത്താനോ പാലിക്കുന്നതിന് തൊഴിലാളികളെ നിര്‍ബന്ധിക്കാനോ പാടില്ല. സംസ്ഥാനത്തെ പൊതു/സ്വകാര്യമേഖലയിലെയും നിര്‍മാണ മേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യസംസ്കരണം, കയര്‍ എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളുടെ ഉടമകളും ഫാക്ടറി ഉടമകളും തൊഴിലാളികളും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണമെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സ്ഥാപനങ്ങളില്‍ തൊഴിലുടമകള്‍ കര്‍ശനമായ സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പാക്കണം. സാധ്യമായ ജീവനക്കാര്‍ക്കെല്ലാം വീടുകളില്‍ നിന്ന് ജോലിചെയ്യുവാന്‍ (വര്‍ക്ക് ഫ്രം ഹോം) ആവശ്യമായ സൗകര്യം തൊഴിലുടമകള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. മണി എക്സ്ചേഞ്ച് യൂണിറ്റുകള്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാലയളവില്‍ യാതൊരു തരത്തിലുള്ള ലേ-ഓഫ്, ലോക്ക്-ഔട്ട്, റിട്രഞ്ച്മെന്റ്, ടെര്‍മിനേഷന്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. കാഷ്വല്‍, ടെമ്പററി, ബദ്ലി, കോണ്ട്രാക്റ്റ്, ട്രെയിനി, ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള ജീവനക്കാര്‍ എന്നിവരെ പിരിച്ചുവിടാനോ വേതനത്തില്‍ കുറവുവരുത്താനോ പാടില്ല.
അതിഥി തൊഴിലാളികള്‍ക്ക് ക്യാമ്പുകളും (താമസ സൗകര്യം) ഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും തൊഴിലുടമകള്‍/കോണ്‍ട്രാക്ടര്‍മാര്‍ ലഭ്യമാക്കണം.
സര്‍ക്കുലര്‍ പുറത്തിറക്കി
സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി നിയമത്തിന്റെയും ഫാക്ടറി ചട്ടങ്ങളുടെയും പരിധിയില്‍ വരുന്ന കണ്ടിന്യൂവസ് പ്രോസസ് ഇന്‍ഡസ്ട്രീസ് ഒഴികെയുള്ള മറ്റ് ഫാക്ടറികളുടെ പ്രവര്‍ത്തനം മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ച് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
ഫാക്ടറിയിലെ കോണ്ട്രാക്റ്റ്, ദിവസ വേതനം, അതിഥി തൊഴിലാളികളുള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് സര്‍ക്കുലറില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.