കോവിഡ് രോഗത്തെത്തുടർന്ന് സ്പെയിനിൽ മരണം 2182 ആയി. 24 മണിക്കൂറിനിടെ 462 പേരാണ് സ്പെയിനിൽ മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണനിരക്കിൽ 27 ശതമാനം വർധനയുണ്ടായി. ചൈനയ്ക്കും ഇറ്റലിക്കും ശേഷം കോവിഡ് വ്യാപനം രൂക്ഷമായ സ്പെയിനിൽ 33,089 പേർക്കു രോഗം സ്ഥിരീകരിച്ചു.
രാജ്യത്തു രണ്ടാഴ്ചത്തേക്കു പ്രഖ്യാപിച്ച അടച്ചുപൂട്ടൽ ഏപ്രിൽ 11 വരെ നീട്ടി. രോഗം ഏറ്റവും രൂക്ഷമായിട്ടുള്ളത് തലസ്ഥാനമായ മാഡ്രിഡിലാണ്. മാഡ്രിഡിൽ മാത്രം 1263 പേർ മരിച്ചു. മൊത്തം മരണത്തിൽ 58 ശതമാനം മാഡ്രിഡിലാണ്. ഇവിടെ 10,575 പേർക്കു രോഗം സ്ഥിരീകരിച്ചു. അതിൽ 3910 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും.
രാജ്യത്തു രണ്ടാഴ്ചത്തേക്കു പ്രഖ്യാപിച്ച അടച്ചുപൂട്ടൽ ഏപ്രിൽ 11 വരെ നീട്ടി. രോഗം ഏറ്റവും രൂക്ഷമായിട്ടുള്ളത് തലസ്ഥാനമായ മാഡ്രിഡിലാണ്. മാഡ്രിഡിൽ മാത്രം 1263 പേർ മരിച്ചു. മൊത്തം മരണത്തിൽ 58 ശതമാനം മാഡ്രിഡിലാണ്. ഇവിടെ 10,575 പേർക്കു രോഗം സ്ഥിരീകരിച്ചു. അതിൽ 3910 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും.