കൊറോണ ബാധയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കർശന നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ആറു മുതൽ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ.
പച്ചക്കറി കടകൾ, മത്സ്യ- മാംസ സ്റ്റാളുകൾ, പാൽ സൊസൈറ്റികൾ തുടങ്ങിയവ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാന അതിർത്തികൾ അടക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അവരുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു. അതേസമയം, സർക്കാർ നടത്തുന്ന "അമ്മ കാന്റീനു'കൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തമിഴ്നാട് അതിർത്തി പൂർണമായും അടച്ചാൽ അത് കേരളത്തെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അതിർത്തി റോഡുകൾ അടച്ചാൽ സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കം തടസപ്പെട്ടേക്കും.
അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് നീക്കം തടസപ്പെടാതിരിക്കുന്നതിന് അവിടുത്തെ സർക്കാർ വൃത്തങ്ങളുമായി ചർച്ച നടത്തുമെന്ന് കേരളം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പച്ചക്കറി കടകൾ, മത്സ്യ- മാംസ സ്റ്റാളുകൾ, പാൽ സൊസൈറ്റികൾ തുടങ്ങിയവ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാന അതിർത്തികൾ അടക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അവരുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു. അതേസമയം, സർക്കാർ നടത്തുന്ന "അമ്മ കാന്റീനു'കൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തമിഴ്നാട് അതിർത്തി പൂർണമായും അടച്ചാൽ അത് കേരളത്തെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അതിർത്തി റോഡുകൾ അടച്ചാൽ സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കം തടസപ്പെട്ടേക്കും.
അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് നീക്കം തടസപ്പെടാതിരിക്കുന്നതിന് അവിടുത്തെ സർക്കാർ വൃത്തങ്ങളുമായി ചർച്ച നടത്തുമെന്ന് കേരളം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.