കൊറോണ വൈറസ് ബാധയെ തളയ്ക്കാൻ അവസാന ശ്രമങ്ങളുമായ് ഇറ്റലി. ലോകത്ത് വൈറസ് ബാധ ഏറ്റവും കൂടുതൽ പ്രഹരമേൽപിച്ച രാജ്യമാണ് ഇറ്റലി. അയ്യായിരത്തിലധികം ആളുകൾ മരിച്ച രാജ്യത്ത് അരലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതേ തുടർന്ന് രോഗത്തെ വരുതിയിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യം.
ഇതിന്റെ ഭാഗമായി ക്യൂബയിൽ നിന്നുള്ള ഒരു സംഘം വിദഗ്ധ ഡോക്ടർമാർ രാജ്യത്ത് എത്തിക്കഴിഞ്ഞു. ഇറ്റലിയിൽ ഏറ്റവും കൂടുതൽ മരണമുണ്ടായ ലംബാഡിയിൽ നിന്നുള്ള അധികൃതരുടെ അഭ്യർഥനകൾ പരിഗണിച്ചാണ് ക്യൂബൻ ഡോക്ടർമാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാൻ തീരുമാനിച്ചത്. 68കാരനായ ഡോ. ലിയണാർഡോ ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറ്റലിയിൽ എത്തിയിരിക്കുന്നത്.
ലൈബീരിയിൽ എബോള പടർന്നു പിടിച്ച സമയത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്. തങ്ങൾക്ക് ഭയമുണ്ടെന്നും എന്നാൽ തങ്ങളുടെ കടമ നിർവഹിക്കുകയാണെന്നുമാണ് ഇതേക്കുറിച്ച് ഡോ. ലിയണാർഡോ പറഞ്ഞത്.
ഇതിന്റെ ഭാഗമായി ക്യൂബയിൽ നിന്നുള്ള ഒരു സംഘം വിദഗ്ധ ഡോക്ടർമാർ രാജ്യത്ത് എത്തിക്കഴിഞ്ഞു. ഇറ്റലിയിൽ ഏറ്റവും കൂടുതൽ മരണമുണ്ടായ ലംബാഡിയിൽ നിന്നുള്ള അധികൃതരുടെ അഭ്യർഥനകൾ പരിഗണിച്ചാണ് ക്യൂബൻ ഡോക്ടർമാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാൻ തീരുമാനിച്ചത്. 68കാരനായ ഡോ. ലിയണാർഡോ ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറ്റലിയിൽ എത്തിയിരിക്കുന്നത്.
ലൈബീരിയിൽ എബോള പടർന്നു പിടിച്ച സമയത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്. തങ്ങൾക്ക് ഭയമുണ്ടെന്നും എന്നാൽ തങ്ങളുടെ കടമ നിർവഹിക്കുകയാണെന്നുമാണ് ഇതേക്കുറിച്ച് ഡോ. ലിയണാർഡോ പറഞ്ഞത്.