കോവിഡ് 19 സ്ഥിരീകരിച്ച ജില്ലകളിൽ ലോക്ക്ഡൗണ് ഉണ്ടായേക്കുമെന്ന ഭയംമൂലം ആളുകൾ കൂട്ടത്തോടെ റോഡിലിറങ്ങിയത് പട്ടണങ്ങളിൽ തിരക്ക് വർധിപ്പിച്ചു. നിരത്തിൽ ബസുകൾ കുറഞ്ഞതോടെ കൂടുതൽ പേരും സ്വന്തം വാഹനങ്ങളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ടാകുമെന്ന ഭയംമൂലം കടകളിലും വൻ തിരക്കാണ്.
പലചരക്ക്, പച്ചക്കറി കടകളിലാണ് വൻ തിരക്ക് ദൃശ്യമാകുന്നത്. കൂട്ടംകൂടരുതെന്ന ആരോഗ്യവകുപ്പിന്റെ മുൻകരുതലൊന്നും ഇവർ പാലിക്കാൻ തയാറാകുന്നില്ല. കഴിഞ്ഞയാഴ്ചകളിൽ കച്ചവടം കുറവായിരുന്നതിനാൽ വ്യാപാരികളും ആളുകളുടെ കൂട്ടത്തോടെയുള്ള വരവിന് തടയിടാൻ തയാറല്ല. അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്നും ഇത്തരം കടകൾ തുറന്നു പ്രവർത്തിക്കുമെന്നും സർക്കാർ ആവർത്തിച്ച പറഞ്ഞിട്ടും കടകളിൽ തിരക്ക് നിയന്ത്രണാതീതമാണ്.
ജനതാ കർഫ്യൂ ദിവസം പോലും തുറന്നു പ്രവർത്തിച്ച മെഡിക്കൽ ഷോപ്പുകളിലും ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ച ബിവറേജസ് ഔട്ട്ലെറ്റുകളിൽ സകല മാനദണ്ഡങ്ങളും ലംഘിച്ച് നൂറുകണക്കിന് ആളുകൾ കൂട്ടംകൂടുന്ന കാഴ്ചയും പതിവാണ്. പെട്രോൾ പമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറച്ചാണ് പലരും മടങ്ങുന്നത്. ഇത് പമ്പുകളിൽ ഇന്ധനം വേഗത്തിൽ തീരാൻ കാരണമാകുന്നുണ്ട്.
ചുരുക്കത്തിൽ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന മുന്നൊരുക്കങ്ങൾ വിപരീത ഫലമാണ് ചെയ്യുന്നത്. വലിയതോതിൽ ആളുകൾ നഗരങ്ങളിലേക്ക് എത്തുന്നത് നിയന്ത്രിക്കാൻ പോലീസിനും കഴിയുന്നില്ല. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കും ദൃശ്യമാണ്.
അതിനിടെ ലോക്ക്ഡൗണിന്റെ മറവിൽ ചിലർ സാധനങ്ങൾ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റം തടത്താനും നീക്കം നടത്തുന്നുണ്ട്. പലയിടത്തും സാധനങ്ങൾക്ക് അമിത വില ഈടാക്കുന്ന എന്ന പരാതിയും ഉയരുന്നുണ്ട്.
പലചരക്ക്, പച്ചക്കറി കടകളിലാണ് വൻ തിരക്ക് ദൃശ്യമാകുന്നത്. കൂട്ടംകൂടരുതെന്ന ആരോഗ്യവകുപ്പിന്റെ മുൻകരുതലൊന്നും ഇവർ പാലിക്കാൻ തയാറാകുന്നില്ല. കഴിഞ്ഞയാഴ്ചകളിൽ കച്ചവടം കുറവായിരുന്നതിനാൽ വ്യാപാരികളും ആളുകളുടെ കൂട്ടത്തോടെയുള്ള വരവിന് തടയിടാൻ തയാറല്ല. അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്നും ഇത്തരം കടകൾ തുറന്നു പ്രവർത്തിക്കുമെന്നും സർക്കാർ ആവർത്തിച്ച പറഞ്ഞിട്ടും കടകളിൽ തിരക്ക് നിയന്ത്രണാതീതമാണ്.
ജനതാ കർഫ്യൂ ദിവസം പോലും തുറന്നു പ്രവർത്തിച്ച മെഡിക്കൽ ഷോപ്പുകളിലും ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ച ബിവറേജസ് ഔട്ട്ലെറ്റുകളിൽ സകല മാനദണ്ഡങ്ങളും ലംഘിച്ച് നൂറുകണക്കിന് ആളുകൾ കൂട്ടംകൂടുന്ന കാഴ്ചയും പതിവാണ്. പെട്രോൾ പമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറച്ചാണ് പലരും മടങ്ങുന്നത്. ഇത് പമ്പുകളിൽ ഇന്ധനം വേഗത്തിൽ തീരാൻ കാരണമാകുന്നുണ്ട്.
ചുരുക്കത്തിൽ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന മുന്നൊരുക്കങ്ങൾ വിപരീത ഫലമാണ് ചെയ്യുന്നത്. വലിയതോതിൽ ആളുകൾ നഗരങ്ങളിലേക്ക് എത്തുന്നത് നിയന്ത്രിക്കാൻ പോലീസിനും കഴിയുന്നില്ല. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കും ദൃശ്യമാണ്.
അതിനിടെ ലോക്ക്ഡൗണിന്റെ മറവിൽ ചിലർ സാധനങ്ങൾ പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റം തടത്താനും നീക്കം നടത്തുന്നുണ്ട്. പലയിടത്തും സാധനങ്ങൾക്ക് അമിത വില ഈടാക്കുന്ന എന്ന പരാതിയും ഉയരുന്നുണ്ട്.