ആഗോള ജനതയുടെ ആശങ്കയേറ്റി കോവിഡ്- 19 വ്യാപിക്കുന്നതിനിടെ അടച്ചുപൂട്ടൽ സംബന്ധിച്ച് നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രം നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിര കർശന നടപടികൾ ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധ പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങൾ ഈ ആഹ്വാനം ഏറ്റെടുക്കുകയും ചില സംസ്ഥാനങ്ങൾ രാത്രി ഒൻപതിനു ശേഷവും കർഫ്യൂ നീട്ടുകയും ചെയ്തിരുന്നു.
അതേസമയം, ഇതിനു പിന്നാലെ തിങ്കളാഴ്ച രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങൾ കൂട്ടമായി നിരത്തിലിറങ്ങുകയും നിരവധി വാഹനങ്ങൾ ഓടുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് കേന്ദ്രം ഇത്തരത്തിർ നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 82 ജില്ലകൾ അടച്ചിടണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധ പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങൾ ഈ ആഹ്വാനം ഏറ്റെടുക്കുകയും ചില സംസ്ഥാനങ്ങൾ രാത്രി ഒൻപതിനു ശേഷവും കർഫ്യൂ നീട്ടുകയും ചെയ്തിരുന്നു.
അതേസമയം, ഇതിനു പിന്നാലെ തിങ്കളാഴ്ച രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങൾ കൂട്ടമായി നിരത്തിലിറങ്ങുകയും നിരവധി വാഹനങ്ങൾ ഓടുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് കേന്ദ്രം ഇത്തരത്തിർ നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 82 ജില്ലകൾ അടച്ചിടണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.