അമേരിക്കയിൽനിന്നു നാട്ടിലെത്തി കോവിഡ് -19 മായി ബന്ധപ്പെട്ടു രണ്ടാഴ്ച ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്ന സഹോദരിമാർ ആരുമറിയാതെ അമേരിക്കയിലേക്കു പോയി.
പത്തനംതിട്ട മെഴുവേലിയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന സഹോദരിമാരാണു തിരികെപ്പോയത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ ഭക്ഷണവുമായി ആരോഗ്യവകുപ്പ് ജീവനക്കാരും പഞ്ചായത്ത് പ്രതിനിധികളും എത്തുന്പോൾ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസമായി ഇവർ സ്ഥലത്തില്ലെന്ന് അറിഞ്ഞത്.
ഇതിനിടെ, ഇന്നലെ തങ്ങൾ അമേരിക്കയിലെത്തിയതായി അറിയിച്ചു സഹോദരിമാർ ഹെൽത്ത് ഇൻസ്പെക്ടറെ വിളിക്കുകയായിരുന്നു. ഇവർക്കെതിരേ കേസെടുക്കാൻ ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, ക്വാറന്റൈനിൽ കഴിയുന്നവർക്കു തുടർച്ചയായ പരിശോധനകളും നിരീക്ഷണങ്ങളും ഫോണ് വിളികളും ഉണ്ടെന്നു പറയുന്പോഴും രണ്ടു പേരുടെ തിരോധാനം അധികൃതർ അറിയാതെ പോയത് അന്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർ കേരളത്തിലെ വിമാനത്താവളം വഴിയാണു മടക്കയാത്ര നടത്തിയിട്ടുള്ളതെന്നും വ്യക്തം. ഇത്തരം വീഴ്ചകളെ സംബന്ധിച്ച് അധികൃതരും മൗനം പാലിക്കുകയാണ്. ഒരാഴ്ച മുന്പ് കോഴഞ്ചേരി തോട്ടപ്പുഴശേരിയിൽ നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവും ഇതേപോലെ നാടു വിട്ടിരുന്നു.വീട്ടിൽ കാണാതെ വന്നപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ വിളിച്ചപ്പോഴാണ് ഇയാൾ തമിഴ്നാട്ടിലാണെന്ന വിവരം അറിഞ്ഞത്.
പത്തനംതിട്ട മെഴുവേലിയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന സഹോദരിമാരാണു തിരികെപ്പോയത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ ഭക്ഷണവുമായി ആരോഗ്യവകുപ്പ് ജീവനക്കാരും പഞ്ചായത്ത് പ്രതിനിധികളും എത്തുന്പോൾ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസമായി ഇവർ സ്ഥലത്തില്ലെന്ന് അറിഞ്ഞത്.
ഇതിനിടെ, ഇന്നലെ തങ്ങൾ അമേരിക്കയിലെത്തിയതായി അറിയിച്ചു സഹോദരിമാർ ഹെൽത്ത് ഇൻസ്പെക്ടറെ വിളിക്കുകയായിരുന്നു. ഇവർക്കെതിരേ കേസെടുക്കാൻ ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, ക്വാറന്റൈനിൽ കഴിയുന്നവർക്കു തുടർച്ചയായ പരിശോധനകളും നിരീക്ഷണങ്ങളും ഫോണ് വിളികളും ഉണ്ടെന്നു പറയുന്പോഴും രണ്ടു പേരുടെ തിരോധാനം അധികൃതർ അറിയാതെ പോയത് അന്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർ കേരളത്തിലെ വിമാനത്താവളം വഴിയാണു മടക്കയാത്ര നടത്തിയിട്ടുള്ളതെന്നും വ്യക്തം. ഇത്തരം വീഴ്ചകളെ സംബന്ധിച്ച് അധികൃതരും മൗനം പാലിക്കുകയാണ്. ഒരാഴ്ച മുന്പ് കോഴഞ്ചേരി തോട്ടപ്പുഴശേരിയിൽ നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവും ഇതേപോലെ നാടു വിട്ടിരുന്നു.വീട്ടിൽ കാണാതെ വന്നപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ വിളിച്ചപ്പോഴാണ് ഇയാൾ തമിഴ്നാട്ടിലാണെന്ന വിവരം അറിഞ്ഞത്.