കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നാലു പേര്‍ക്കുകൂടി കോവിഡ്-19 വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിനു പുറമെ ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നു പേര് കണ്ണൂര്‍ സ്വദേശികളാണ്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ ജില്ലക്കാരുടെ എണ്ണം പത്തായി.
കഴിഞ്ഞ വെള്ളിയാഴ്ച ദുബായില്‍നിന്ന് എമിറേറ്റ്സിന്റെ ഇകെ-566 വിമാനത്തില്‍ ബംഗളൂരുവിലെത്തിയ യാത്രക്കാരനുള്പ്പെടെയുള്ളവര്ക്കാണ് വൈറസ് ബാധ സംശയിച്ചതിനെത്തുടര്‍ന്ന് ബംഗളൂരു രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സാമ്പിള്‍ പരിശോധന നടത്തിയത്. തുടർന്ന് ഇദ്ദേഹം അഞ്ചുപേര്‍ക്കൊപ്പം അവിടെനിന്ന് ടെംപോ ട്രാവലര്‍ വഴി കണ്ണൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17ന് ദുബായില്‍നിന്ന് കരിപ്പൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തിലിരുന്നതും നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളതുമായ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍നിന്ന് ഭാര്യയും കുട്ടികളുമൊത്ത് ഇദ്ദേഹം കാറില്‍ യാത്ര ചെയ്തു. ഇവരും കാർ ഡ്രൈവറും നിരീക്ഷണത്തിലാണ്.
17-നുതന്നെ ദുബായില്‍നിന്നു കോഴിക്കോട്ടെത്തിയശേഷം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായതും അവിടെ ചികിത്സയില്‍ തുടരുന്നതുമായ വ്യക്തിക്കാണ് മൂന്നാമതായി രോഗം സ്ഥിരീകരിച്ചത്.21ന് ദുബായില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നാലാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ദുബായില്‍നിന്ന് എമിറേറ്റ്സിന്റെ ഇകെ-566 വിമാനത്തില്‍ ബംഗളൂരുവിലെത്തിയ യാത്രക്കാരനുള്പ്പെടെയുള്ളവര്ക്കാണ് വൈറസ് ബാധ സംശയിച്ചതിനെത്തുടര്‍ന്ന് ബംഗളൂരു രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സാമ്പിള്‍ പരിശോധന നടത്തിയത്. തുടർന്ന് ഇദ്ദേഹം അഞ്ചുപേര്‍ക്കൊപ്പം അവിടെനിന്ന് ടെംപോ ട്രാവലര്‍ വഴി കണ്ണൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17ന് ദുബായില്‍നിന്ന് കരിപ്പൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തിലിരുന്നതും നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളതുമായ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍നിന്ന് ഭാര്യയും കുട്ടികളുമൊത്ത് ഇദ്ദേഹം കാറില്‍ യാത്ര ചെയ്തു. ഇവരും കാർ ഡ്രൈവറും നിരീക്ഷണത്തിലാണ്.
17-നുതന്നെ ദുബായില്‍നിന്നു കോഴിക്കോട്ടെത്തിയശേഷം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായതും അവിടെ ചികിത്സയില്‍ തുടരുന്നതുമായ വ്യക്തിക്കാണ് മൂന്നാമതായി രോഗം സ്ഥിരീകരിച്ചത്.21ന് ദുബായില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നാലാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.