വീടുകളിലെ സ്വീകരണ മുറികളിലിരുന്നു മനസിൽ അൾത്താര ഒരുക്കി വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കാളികളായി. കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാനയർപ്പണം നിർത്തിയിരുന്നു.
മിക്കവരും രാവിലെതന്നെ ശാലോം, ഗുഡ്നെസ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വിശുദ്ധ കുർബാനയിൽ പങ്കാളികളായി. വിവിധ റീത്തുകളിൽ വിവിധ സമയങ്ങളിലായി ഈ ചാനലുകളിൽ വിശുദ്ധ കുർബാന സംപ്രേഷണം ചെയ്തിരുന്നു. വീടുകളുടെ സ്വീകരണ മുറികളിൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയർപ്പണത്തിന്റെ അതേ രീതിയിൽ ഭക്തിപൂർവമാണ് പല കുടുംബങ്ങളും പങ്കാളികളായത്.
ദേവാലയങ്ങളിൽ വൈദികർ അർപ്പിച്ച വിശുദ്ധ കുർബാന രൂപതകളുടെയും ഇടവകകളുടെയും ഫേസ് ബുക്ക് പേജുകളിൽ തത്സമയം സംപ്രഷണം ചെയ്തിരുന്നു.
മൊബൈൽ ഫോണിലൂടെയും ലാപ് ടോപ്പിലൂടെയും കംപ്യൂട്ടറിലൂടെയും വീടുകളിലിരുന്നു വിശ്വാസികൾ വിശുദ്ധ കുർബാനയർപ്പണത്തിൽ പങ്കാളികളായി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിവിധ മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചു ദേവാലയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നു നിർദേശിച്ചിരുന്നു. ജനപങ്കാളിത്തത്തോടെയുള്ള കുർബാനയർപ്പണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നു കെസിബിസി നിർദേശം പുറപ്പെടുവിച്ചിരുന്നു.
മിക്കവരും രാവിലെതന്നെ ശാലോം, ഗുഡ്നെസ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത വിശുദ്ധ കുർബാനയിൽ പങ്കാളികളായി. വിവിധ റീത്തുകളിൽ വിവിധ സമയങ്ങളിലായി ഈ ചാനലുകളിൽ വിശുദ്ധ കുർബാന സംപ്രേഷണം ചെയ്തിരുന്നു. വീടുകളുടെ സ്വീകരണ മുറികളിൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയർപ്പണത്തിന്റെ അതേ രീതിയിൽ ഭക്തിപൂർവമാണ് പല കുടുംബങ്ങളും പങ്കാളികളായത്.
ദേവാലയങ്ങളിൽ വൈദികർ അർപ്പിച്ച വിശുദ്ധ കുർബാന രൂപതകളുടെയും ഇടവകകളുടെയും ഫേസ് ബുക്ക് പേജുകളിൽ തത്സമയം സംപ്രഷണം ചെയ്തിരുന്നു.
മൊബൈൽ ഫോണിലൂടെയും ലാപ് ടോപ്പിലൂടെയും കംപ്യൂട്ടറിലൂടെയും വീടുകളിലിരുന്നു വിശ്വാസികൾ വിശുദ്ധ കുർബാനയർപ്പണത്തിൽ പങ്കാളികളായി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിവിധ മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചു ദേവാലയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നു നിർദേശിച്ചിരുന്നു. ജനപങ്കാളിത്തത്തോടെയുള്ള കുർബാനയർപ്പണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നു കെസിബിസി നിർദേശം പുറപ്പെടുവിച്ചിരുന്നു.