കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും ആരോഗ്യപ്രവർത്തകർക്കും കൂടാതെ മുഴുവൻ ആളുകളൾക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണം.
സംസ്ഥാനം പരിപൂർണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുമ്പുതന്നെ എല്ലാവർക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുൻകരുതലുകളും എടുത്തു യുക്തമായ തീരുമാനം എടുക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്. ഡോ. ഏബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാർ ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമൂഹ വ്യാപനം മനസിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകൾ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികൾ സർക്കാർ കൈക്കൊള്ളുകയും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടർമാരെ രണ്ടാം നിരയായി മാറ്റിനിർത്തി പകർച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടുവാൻ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവയോട് ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമെടുക്കുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്.
സ്വകാര്യമേഖലയിലെ ആശുപത്രികളിലെ കിടക്കകളും തിയറ്റർ മുറികളും ഇതിനായി സജ്ജമാക്കുന്നതിന് വേണ്ടിയുള്ള നിർദേശവും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള തയാറെടുപ്പുകളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.
60 വയസിന് മുകളിലുള്ള ഡോക്ടർമാരോട് കഴിവതും രോഗം പകരാൻ സാധ്യതയുള്ള ഉള്ള രംഗങ്ങളിൽ നിന്നു മാറിനിൽക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശവും നൽകി.
ഡോക്ടർമാർക്ക് ആവശ്യമുള്ള ഉള്ള മാസ്കുകളും, മറ്റു സ്വകാര്യ സുരക്ഷാ ഉപകരണങ്ങളും സംസ്ഥാനത്ത് ദൗർലഭ്യം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഇരുപതോളം പൊതുജനാരോഗ്യ വിദഗ്ധരുമായി വീഡിയോ കോണ്ഫറൻസിലൂടെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശങ്ങൾ പുറത്തിറക്കിയതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. ഗോപി കുമാറും അറിയിച്ചു.
സംസ്ഥാനം പരിപൂർണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുമ്പുതന്നെ എല്ലാവർക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുൻകരുതലുകളും എടുത്തു യുക്തമായ തീരുമാനം എടുക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്. ഡോ. ഏബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാർ ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സമൂഹ വ്യാപനം മനസിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകൾ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികൾ സർക്കാർ കൈക്കൊള്ളുകയും വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടർമാരെ രണ്ടാം നിരയായി മാറ്റിനിർത്തി പകർച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടുവാൻ ഐഎംഎ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവയോട് ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമെടുക്കുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്.
സ്വകാര്യമേഖലയിലെ ആശുപത്രികളിലെ കിടക്കകളും തിയറ്റർ മുറികളും ഇതിനായി സജ്ജമാക്കുന്നതിന് വേണ്ടിയുള്ള നിർദേശവും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള തയാറെടുപ്പുകളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.
60 വയസിന് മുകളിലുള്ള ഡോക്ടർമാരോട് കഴിവതും രോഗം പകരാൻ സാധ്യതയുള്ള ഉള്ള രംഗങ്ങളിൽ നിന്നു മാറിനിൽക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശവും നൽകി.
ഡോക്ടർമാർക്ക് ആവശ്യമുള്ള ഉള്ള മാസ്കുകളും, മറ്റു സ്വകാര്യ സുരക്ഷാ ഉപകരണങ്ങളും സംസ്ഥാനത്ത് ദൗർലഭ്യം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഇരുപതോളം പൊതുജനാരോഗ്യ വിദഗ്ധരുമായി വീഡിയോ കോണ്ഫറൻസിലൂടെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശങ്ങൾ പുറത്തിറക്കിയതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. ഗോപി കുമാറും അറിയിച്ചു.