കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യു രാജ്യത്ത് ഏറെക്കുറെ പൂർണം. ഒട്ടുമിക്ക ആളുകളും വീട്ടിലിരുന്നപ്പോൾ തിരക്കേറിയ വിപണിയും നിരത്തുകളും അടക്കമുള്ളവ വിജനമായി. കടകളും ഓഫീസുകളും പ്രവർത്തിച്ചില്ല. ഡൽഹി, കോൽക്കത്ത അടക്കമുള്ള നഗരങ്ങളിൽ ചില ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു.
ഡൽഹിയിൽ മെട്രോ റെയിൽ സർവീസ് പൂർണമായി നിർത്തിവയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോൽക്കത്ത, ബംഗളൂരു, ചെന്നൈ, ഗുഡ്ഗാവ് മെട്രോകളും സർവീസ് നടത്തിയില്ല. മുംബൈ സബർബൻ സർവീസുകളും നിർത്തിവച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും വളരെക്കു റച്ച് ആളുകളെ മാത്രമേ കാണാനായുള്ളൂ. അവധിദിവസങ്ങളിൽ ഏറെ തിരക്ക് കാണപ്പെടാറുള്ള ഡൽഹി ഇന്ത്യാ ഗേറ്റ്, ചെന്നൈ മറീന ബീച്ച് തുടങ്ങിയ സ്ഥലങ്ങളും വിജനമായിരുന്നു.
തന്റെ ആഹ്വാനപ്രകാരം വീട്ടിലിരിക്കാൻ തീരുമാനിച്ച ജനങ്ങളോട് നന്ദി പറയുന്നതായി പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ അറിയിച്ചു.
ഡൽഹിയിൽ മെട്രോ റെയിൽ സർവീസ് പൂർണമായി നിർത്തിവയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോൽക്കത്ത, ബംഗളൂരു, ചെന്നൈ, ഗുഡ്ഗാവ് മെട്രോകളും സർവീസ് നടത്തിയില്ല. മുംബൈ സബർബൻ സർവീസുകളും നിർത്തിവച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും വളരെക്കു റച്ച് ആളുകളെ മാത്രമേ കാണാനായുള്ളൂ. അവധിദിവസങ്ങളിൽ ഏറെ തിരക്ക് കാണപ്പെടാറുള്ള ഡൽഹി ഇന്ത്യാ ഗേറ്റ്, ചെന്നൈ മറീന ബീച്ച് തുടങ്ങിയ സ്ഥലങ്ങളും വിജനമായിരുന്നു.
തന്റെ ആഹ്വാനപ്രകാരം വീട്ടിലിരിക്കാൻ തീരുമാനിച്ച ജനങ്ങളോട് നന്ദി പറയുന്നതായി പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ അറിയിച്ചു.