+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃതസംസ്കാരം ഒഴിവാക്കി ശരീരങ്ങൾ ദഹിപ്പിക്കാൻ തീരുമാനം

മരണനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ദേവാലയ സെമിത്തേരി കല്ലറകളിൽ മൃതസംസ്കാരം ഒഴിവാക്കി മൃതശരീരങ്ങൾ ഒറ്റയ്ക്കോ കൂട്ട
മൃതസംസ്കാരം ഒഴിവാക്കി ശരീരങ്ങൾ ദഹിപ്പിക്കാൻ തീരുമാനം
മരണനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ദേവാലയ സെമിത്തേരി കല്ലറകളിൽ മൃതസംസ്കാരം ഒഴിവാക്കി മൃതശരീരങ്ങൾ ഒറ്റയ്ക്കോ കൂട്ടമായോ ദഹിപ്പിക്കാൻ ഇറ്റാലിയൻ സർക്കാർ ശനിയാഴ്ച ഉത്തരവിട്ടു. ഞാൻ ശുശ്രൂഷ ചെയ്യുന്ന ലൊംബാർഡി പ്രോവിൻസിലെ ലോഡി സേക്രഡ് ഹാർട്ട് ഇടവകയിൽ കൊറോണ മരണത്തെത്തുടർന്നു മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ മൃതദേഹങ്ങളും ഇന്നു മുതൽ ദഹിപ്പിച്ചുതുടങ്ങും.

സമ്മതം വേണ്ട

ദിവസവും രാവിലെ ഒന്നും ഉച്ചകഴിഞ്ഞ് ഒന്നും വീതം രണ്ടു മൃതശരീരങ്ങൾ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ 15നാണ് സർക്കാർ അനുവാദം തന്നത്. ആഴ്ചകളായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന 10 മൃതദേങ്ങൾ ശനിയാഴ്ച വരെ സെമിത്തേരിയിൽ സംസ്കരിച്ചിരുന്നു. എന്നാൽ, ശേഷിക്കുന്ന 16 മൃതദേഹങ്ങൾ ബന്ധുക്കൾക്കു സമ്മതമല്ലെങ്കിലും ഏറ്റെടുത്തു വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിക്കാനാണു നിർദേശം വന്നിരിക്കുന്നത്.

കാർമികനായ വൈദികൻ ഉൾപ്പെടെ ആറു പേർക്കായിരുന്നു സെമിത്തേരിയിൽ പ്രവേശിച്ചു മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്. ഇത്തരത്തിലുള്ള സന്പർക്കം പോലും കൊറോണ വ്യാപനത്തിനു കാരണമാകാമെന്നതിനാലാണു ദഹിപ്പിക്കാനുള്ള പുതിയ തീരുമാനം. ഇപ്പോഴത്തെ മരണ നിരക്കനുസരിച്ചു മാസങ്ങളോളം മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചാലും സെമിത്തേരി കല്ലറകളിൽ സംസ്കാരം നടത്തി തീരില്ല.

മോർച്ചറികളിൽനിന്നു മൃതശരീരങ്ങൾ ട്രക്കുകളിൽ കയറ്റി മിലിട്ടറി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ചാന്പലാക്കുക. ലൊംബാർഡി പ്രോവിൻസിലെ വൈദ്യുത ശ്മശാനങ്ങൾ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തനത്തിലായതിനാൽ ഇതര പ്രവിശ്യകളിലേക്കും മൃതദേഹങ്ങൾ കൊണ്ടുപോയി ദഹിപ്പിക്കാനാണു സർക്കാർ നിർദേശം. ഇക്കാര്യത്തിൽ ബന്ധുക്കളുടെ അനുമതി പോലും ചോദിക്കേണ്ടതില്ലെന്നാണ് മിലിട്ടറിക്കു ലഭിച്ചിരിക്കുന്ന നിർദേശം.

കറൻസി ഒഴിവാക്കണം

കൊറോണ വൈറസ് ഇപ്പോഴും അതിതീവ്രതയിൽ ജനങ്ങളെ കീഴ്പ്പെടുത്തുന്ന സാഹചര്യത്തിൽ കൂടുതൽ കർക്കശമായ പ്രഖ്യാപനങ്ങളാണ് ഇറ്റാലിയൻ സർക്കാർ നടത്തുന്നത്. ഏറ്റവുമധികം മരണം സംഭവിച്ച ലൊബാർഡി പ്രൊവിൻസിൽ പൊതുസുരക്ഷ മുൻനിർത്തി ഏപ്രിൽ 15 വരെ അടിയന്തരാവസ്ഥ നീട്ടി. ജനങ്ങൾക്കു വീടുകളിൽനിന്നു പുറത്തിറങ്ങാനോ കൂട്ടം കൂടാനോ ജോലി ചെയ്യാനോ അനുവാദമില്ല.

ലോഡിയിലെ ഒട്ടേറെ വീടുകളിലേക്കുള്ള സാധനങ്ങൾ ലഭ്യമാക്കിയിരുന്ന സൂപ്പർ മാർക്കറ്റിലെ കാഷ്യർ ജോലിക്കാരി കഴിഞ്ഞ ദിവസം കൊറോണ ബാധിതതായി മരിച്ചതോടെ സ്ഥാപനം അടച്ചുപൂട്ടി അണുവിമുക്തമാക്കി വരികയാണ്. ഒരു വ്യാപാര സ്ഥാപനത്തിലും കാഷ് നൽകി ഇടപാടുകൾ വേണ്ടെന്നും ബാങ്കിലൂടെയോ പേമന്‍റ് കാർഡ് ഉപയോഗിച്ചോ പണം ഇടപാട് മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഈ സൂപ്പർ മാർക്കറ്റിൽ വന്നിരുന്നവരും ജോലിക്കാരും ഇപ്പോൾ നിരീക്ഷണത്തിലായിട്ടുണ്ട്.

70 സന്യാസിനികൾ

റോമിനടുത്തു ലാപ്സിയോ എന്ന സ്ഥലത്തെ കന്യാസ്ത്രീ മഠത്തിൽ കഴിഞ്ഞ ദിവസം വരെ 19 പേരായിരുന്നു കൊറോണ ബാധിച്ചു ചികിത്സയിലായിരുന്നത്. ഇതേ മഠത്തിൽ ആകെയുള്ള 70 കന്യാസ്ത്രീകൾക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരിൽ മൂന്നു പേർ മരിച്ചു.ആശുപത്രികളിൽ രോഗികളെ കിടത്താൻ ഇടമില്ലാതായതോടെ വീടുകളിലെത്തി ആവുംവിധം ചികിത്സ നൽകാൻ മെഡിക്കൽ വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് ആരോഗ്യവിഭാഗം ഏർപ്പെടുത്തുകയാണ്. അടിയന്തരനന്പറിൽ ബന്ധപ്പെട്ടാൽ മെഡിക്കൽ സംഘം വീടുകളിലെത്തി ചികിത്സ നൽകും.

ലോകസഹായം

വിവിധ ലോകരാജ്യങ്ങളിൽനിന്ന് ഇറ്റലിയിലേക്കു വൈദ്യസഹായം പ്രവഹിക്കുകയാണ്. റഷ്യ ഡോക്ടർമാരുടെയും വൈറോളജിസ്റ്റുകളുടെയും സംഘത്തെ ഉടൻ ഇറ്റലിയിലെത്തിക്കും. ക്യൂബയിനിന്ന് 52 ഡോക്ടർമാരുടെയും ചൈനയിൽനിന്നുള്ള 90 ഡോക്ടർമാരുടെയും സംഘം എത്തിയിട്ടുണ്ട്.

യൂറോപ്യൻ രാജ്യങ്ങളേറെയും കൊറോണ ബാധയുടെ കെടുതിയിലായതിനാൽ ഇതര രാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഇറ്റലി. നിലവിൽ 3,500 രോഗികൾ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നത്.

ഇറ്റലിയിലെ ലോഡിയിൽനിന്നു ഫാ. ജിനോ മുട്ടത്തുപാടം