+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏഷ്യയിൽ പ്രതിരോധം ശക്തമാക്കുന്നു

ആഗോളതലത്തിൽ കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം പതിനാലായിരത്തിനടുത്തു. രോഗബാധിതർ മൂന്നുലക്ഷ
ഏഷ്യയിൽ പ്രതിരോധം ശക്തമാക്കുന്നു
ആഗോളതലത്തിൽ കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം പതിനാലായിരത്തിനടുത്തു. രോഗബാധിതർ മൂന്നുലക്ഷം പിന്നിട്ടു. ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണം.

രോഗതീവ്രതയിൽ ചൈന, ഇറ്റലി, യുഎസ്എ, സ്പെയിൻ, ജർമനി, ഇറാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യഥാക്രമം മുന്നിൽ. ഇതിൽ ചൈന ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം രോഗബാധിതരുടെ എണ്ണം വളരെപ്പെട്ടെന്നു കൂടുകയാണ്. ചൈനയിൽ രോഗം ഏതാണ്ടു നിയന്ത്രണവിധേയമായ മട്ടാണ്.

വൈറസ് ബാധയുടെ രണ്ടാംഘട്ട തീവ്രത ഏഷ്യയിലാകാമെന്ന ഭീതിയിൽ മേഖലയിലെ രാജ്യങ്ങൾ പ്രതിരോധം ശക്തമാക്കിത്തുടങ്ങി. ഇന്ത്യ അടക്കം ഒട്ടുമിക്ക രാജ്യങ്ങളും അടച്ചുപൂട്ടലും യാത്രാനിരോധനവും അടക്കമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മലേഷ്യയിൽ അടച്ചുപൂട്ടൽ ഉറപ്പാക്കാനായി പട്ടാളത്തെ വിന്യസിച്ചു. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ഇന്നുമുതൽ അടിയന്തരാവസ്ഥയാണ്.

ഓസ്ട്രേലിയ വിദേശികൾക്കു പ്രവേശനം നിഷേധിച്ചു. പൗരന്മാർ രാജ്യത്തിനകത്തു സഞ്ചാരം നിയന്ത്രിക്കണം. ബോണ്ടി ബീച്ച് അടക്കമുള്ള ഉല്ലാസകേന്ദ്രങ്ങൾ പൂട്ടി. സിഡ്നി, മെൽബൺ, കാൻബറ എന്നീ വൻ നഗരങ്ങൾ പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.

പാക്കിസ്ഥാൻ രണ്ടാഴ്ചത്തേക്ക് വിദേശവിമാനങ്ങൾക്കു നിരോധനം പ്രഖ്യാപിച്ചു. സിംഗപ്പൂർ ഇടക്കാല സന്ദർശകർക്കു നിരോധനം ഏർപ്പെടുത്തി. വിമാനം മാറിക്കയറുന്നതിനും സിംഗപ്പൂരിൽ ഇറങ്ങേണ്ടെന്നാണു നിർദേശം.

രോഗവ്യാപനത്തിൽ മുന്നിൽ യൂറോപ്പ്

യൂറോപ്പിലെ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിനു മുകളിലായി. മരണം എണ്ണായിരത്തിനടുത്തും. രോഗികളിൽ അരലക്ഷവും ഇറ്റലിയിലാണ്. ഏഷ്യയിൽ ലക്ഷത്തിനടുത്ത് രോഗികളുണ്ട്. നാലായിരത്തിനടുത്തു പേർ മരിച്ചു.