+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലി നിയന്ത്രണങ്ങൾ കർശനമാക്കി

ഇറ്റലിയിലെ ലൊംബാർദിയയിൽ അതികർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആളുകൾ അനാവശ്യമ
ഇറ്റലി നിയന്ത്രണങ്ങൾ കർശനമാക്കി
ഇറ്റലിയിലെ ലൊംബാർദിയയിൽ അതികർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടി നേരിടും. വെൻഡിംഗ് മെഷീനുകൾ ഉപയോഗിക്കാൻ പാടില്ല. അവശ്യസ്ഥാനങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത എല്ലാ ബിസിനസ് പ്രവർത്തനങ്ങളും നിർത്തി. ഇറ്റലിയിൽ രോഗതീവ്രത കൂടിയ പ്രവിശ്യയാണിത്. മൂവായിരത്തിലധികം പേരാണ് ഇവിടെ മരിച്ചത്. മാർച്ച് എട്ടു മുതൽ പ്രവിശ്യ ഉൾപ്പെടുന്ന വടക്കൻ ഇറ്റലി അടച്ചുപൂട്ടിയിരുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരം ഇറ്റലി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നു പ്രധാനമന്ത്രി ജൂസെപ്പേ കോണ്ടി കഴിഞ്ഞ ദിവസം പറഞ്ഞു.

പെൻസിനു കൊറോണയില്ല

യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനും ഭാര്യക്കും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു. പെൻസിന്‍റെ ഓഫീസിൽ ജോലിചെയ്യുന്ന ഒരാൾക്കു രോഗം പിടിപെട്ടിരുന്നു. വൈറ്റ്ഹൗസിലെ ആദ്യ കൊറോണ ബാധയായിരുന്നിത്. പെൻസും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും രോഗബാധിതനുമായി ഇടപഴകിയിരുന്നില്ല.

ബ്രിട്ടീഷ് രാജ്ഞിയുടെ സഹായിക്കു വൈറസ്ബാധ

ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്‍റെ സഹായിക്കു കൊറോണ വൈറസ്ബാധ. ബക്കിങാം കൊട്ടാരത്തിൽ ജോലി ചെയ്യുന്നയാൾക്കാണു രോഗം സ്ഥിരീകരിച്ചത്. 93 വയസുള്ള എലിസബത്തിനെ വ്യാഴാഴ്ച ഇവിടെനിന്നു വിൻസർ കാസിലിലേക്കു മാറ്റിയിരുന്നു.

സഹായിക്കു രോഗം സ്ഥിരീകരിച്ചത് ഇതിനു മുന്പാണെന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊട്ടാരത്തിൽ 500 ജീവനക്കാരാണുള്ളത്.

വാക്സിന് ഒരു വർഷം വേണ്ടിവരും

കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കാൻ കുറഞ്ഞത് ഒരു വർഷം വേണ്ടിവരുമെന്നു ലോകാരോഗ്യസംഘടനയുടെ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു.

മരുന്നു ചികിത്സയിൽ വലിയ പുരോഗതി കണ്ടുവരുന്നതായും അദ്ദേഹം ബിബിസിയോടു പറഞ്ഞു.