സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടായതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, കാസർഗോട് എന്നീ ജില്ലകളിൽ ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ ജില്ലകളിലെവിടെയും കൂട്ടം കൂടാനോ അനാവശ്യ യാത്രകൾ പോകാനോ പാടില്ലെന്നും നിർദേശമുണ്ട്.
രണ്ടിടത്തും അവശ്യ സാധനങ്ങൾക്ക് ക്ഷാമം വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും മരുന്ന് കടകളും അടയ്ക്കില്ലെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു ജില്ലളിലും ഇന്നും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കാസർഗോട്ട് അഞ്ചും കോഴിക്കോട്ട് രണ്ടും പേർക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കാസർഗോട്ട് 19 ഉം കോഴിക്കോട്ട് രണ്ടും പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോഴിക്കോട്ട് 8,150ഉം കാസർഗോട്ട് 733ഉം പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.
രണ്ടിടത്തും അവശ്യ സാധനങ്ങൾക്ക് ക്ഷാമം വരാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും മരുന്ന് കടകളും അടയ്ക്കില്ലെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു ജില്ലളിലും ഇന്നും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കാസർഗോട്ട് അഞ്ചും കോഴിക്കോട്ട് രണ്ടും പേർക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കാസർഗോട്ട് 19 ഉം കോഴിക്കോട്ട് രണ്ടും പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോഴിക്കോട്ട് 8,150ഉം കാസർഗോട്ട് 733ഉം പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.