കൊറോണ വൈറസ് (കോവിഡ്-19) ബാധയെ തുടർന്ന് മരണം ആറായതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാജ്യത്തെ ട്രെയിൻ സർവീസുകൾ ഈ മാസം 31 വരെ നിർത്തിവയ്ക്കാൻ റെയിൽവെ തീരുമാനിച്ചു. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിംഗിലാണു സർവീസ് നിർത്തിവയ്ക്കാൻ തീരുമാനമായത്. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.
സബർബൻ ട്രെയിനുകൾ, കോൽക്കത്ത മെട്രോ എന്നിവ ഇന്ന് രാത്രി വരെ ഓടും. അതേസമയം, നിലവിൽ ഓടുന്ന ട്രെയിനുകൾ സർവീസ് പൂർത്തിയാക്കും. ജനതാ കർഫ്യൂവിന്റെ ഭാഗമായി ഇന്ന് നിലവിൽ ട്രെയിൻ സർവീസുകൾ ഇല്ല. ഇതോടെ ഇന്നു മുതൽ 31 വരെ ട്രെയിൻ രാജ്യത്ത് യാത്രാ ട്രെയിനുകൾ ഓടില്ല. ഇന്ന് രാത്രി 12 ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല.
എന്നാൽ ചരക്ക് തീവണ്ടികൾ മുടക്കമില്ലാതെ ഓടും. മാർച്ച് 13, 16 തീയതികളിൽ ട്രെയിനുകളിൽ യാത്ര ചെയ്ത 12 യാത്രക്കാർക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. മാർച്ച് 31 വരെ സംസ്ഥാനത്തേക്ക് ട്രെയിൻ സർവീസ് പാടില്ലെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
യാത്രക്കാരുടെ ഒത്തുചേരൽ ഒഴിവാക്കാൻ എല്ലാ റെയിൽവേ സ്റ്റേഷനുകളും ഒഴിപ്പിക്കും. സർവീസ് നിർത്തിവയ്ക്കുന്നത് നീട്ടേണ്ടതുണ്ടോയെന്ന് തീരുമാനിക്കാൻ ബുധനാഴ്ച റെയിൽവേ ബോർഡ് യോഗം ചേരുമെന്നും മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.
സബർബൻ ട്രെയിനുകൾ, കോൽക്കത്ത മെട്രോ എന്നിവ ഇന്ന് രാത്രി വരെ ഓടും. അതേസമയം, നിലവിൽ ഓടുന്ന ട്രെയിനുകൾ സർവീസ് പൂർത്തിയാക്കും. ജനതാ കർഫ്യൂവിന്റെ ഭാഗമായി ഇന്ന് നിലവിൽ ട്രെയിൻ സർവീസുകൾ ഇല്ല. ഇതോടെ ഇന്നു മുതൽ 31 വരെ ട്രെയിൻ രാജ്യത്ത് യാത്രാ ട്രെയിനുകൾ ഓടില്ല. ഇന്ന് രാത്രി 12 ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല.
എന്നാൽ ചരക്ക് തീവണ്ടികൾ മുടക്കമില്ലാതെ ഓടും. മാർച്ച് 13, 16 തീയതികളിൽ ട്രെയിനുകളിൽ യാത്ര ചെയ്ത 12 യാത്രക്കാർക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. മാർച്ച് 31 വരെ സംസ്ഥാനത്തേക്ക് ട്രെയിൻ സർവീസ് പാടില്ലെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
യാത്രക്കാരുടെ ഒത്തുചേരൽ ഒഴിവാക്കാൻ എല്ലാ റെയിൽവേ സ്റ്റേഷനുകളും ഒഴിപ്പിക്കും. സർവീസ് നിർത്തിവയ്ക്കുന്നത് നീട്ടേണ്ടതുണ്ടോയെന്ന് തീരുമാനിക്കാൻ ബുധനാഴ്ച റെയിൽവേ ബോർഡ് യോഗം ചേരുമെന്നും മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.