കോവിഡ്-19 നിയന്ത്രണങ്ങളോടു സഹകരിച്ച മതനേതാക്കൾക്കു മുഖ്യമന്ത്രിയുടെ പ്രശംസ. ക്രിസ്ത്യൻ, മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ആൾക്കൂട്ടം ഒഴിവാക്കാൻ എടുത്ത നടപടി പ്രശംസനീയമാണ്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നേരിട്ടു വിളിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സഭയുടെ പിന്തുണ അറിയിച്ചു. കോവിഡ് വ്യാപനത്തിനെതിരേ കെസിബിസി സ്വീകരിച്ച നടപടികളും ശ്ലാഘനീയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു രൂപതകൾക്കു സർക്കുലർ നല്കി. തലശേരി ആർച്ച്ബിഷപ് ഓസ്ട്രേലിയൻ സന്ദർശനം കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ സ്വയം ക്വാറന്റൈനിൽ പോയി മാതൃകയായി. ഒപ്പം ഇക്കാര്യം വീഡിയോയിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഈ മാസം 31 വരെ ഊട്ടുനേർച്ച, ധ്യാനം, കണ്വൻഷൻ, തീർഥാടനം തുടങ്ങിയ എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ ഇടവകകളെ അറിയിച്ചു.
യാക്കോബായ സഭയും നിയന്ത്രണങ്ങൾ നിർദേശിച്ചു സർക്കുലർ ഇറക്കി. പരുമല പള്ളിയിൽ തീർഥാടനം പൂർണമായി നിർത്തി. സിഎസ്ഐ സഭയും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 31 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്കു ദർശനം ഒഴിവാക്കി.
ഗുരുവായൂർ ക്ഷേത്രത്തിലും ആളുകൾക്കു പ്രവേശനമില്ല. ശബരിമല ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി. 28ന് നട തുറക്കുമെങ്കിലും ഭക്തർക്ക് പ്രവേശനമില്ല. കോവിഡ് പ്രതിരോധ ക്രമീകരണങ്ങളോട ഭൂരിപക്ഷം ആളുകളും സഹകരിക്കുന്പോഴും ചിലർക്ക് വ്യത്യസ്ത നിലപാടാണുള്ളത്. ചില ആരാധനാലയങ്ങളിൽ ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന അനുഭവം ഉണ്ടായി. ഇത്തരം അനുഭവങ്ങൾ ആവർത്തിക്കരുതെന്ന് അഭ്യർഥിക്കുന്നു. തുടർന്നാൽ കർശന നടപടി സ്വീകരിക്കേണ്ടി വരും.
സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു രൂപതകൾക്കു സർക്കുലർ നല്കി. തലശേരി ആർച്ച്ബിഷപ് ഓസ്ട്രേലിയൻ സന്ദർശനം കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ സ്വയം ക്വാറന്റൈനിൽ പോയി മാതൃകയായി. ഒപ്പം ഇക്കാര്യം വീഡിയോയിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഈ മാസം 31 വരെ ഊട്ടുനേർച്ച, ധ്യാനം, കണ്വൻഷൻ, തീർഥാടനം തുടങ്ങിയ എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ ഇടവകകളെ അറിയിച്ചു.
യാക്കോബായ സഭയും നിയന്ത്രണങ്ങൾ നിർദേശിച്ചു സർക്കുലർ ഇറക്കി. പരുമല പള്ളിയിൽ തീർഥാടനം പൂർണമായി നിർത്തി. സിഎസ്ഐ സഭയും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 31 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്കു ദർശനം ഒഴിവാക്കി.
ഗുരുവായൂർ ക്ഷേത്രത്തിലും ആളുകൾക്കു പ്രവേശനമില്ല. ശബരിമല ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി. 28ന് നട തുറക്കുമെങ്കിലും ഭക്തർക്ക് പ്രവേശനമില്ല. കോവിഡ് പ്രതിരോധ ക്രമീകരണങ്ങളോട ഭൂരിപക്ഷം ആളുകളും സഹകരിക്കുന്പോഴും ചിലർക്ക് വ്യത്യസ്ത നിലപാടാണുള്ളത്. ചില ആരാധനാലയങ്ങളിൽ ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന അനുഭവം ഉണ്ടായി. ഇത്തരം അനുഭവങ്ങൾ ആവർത്തിക്കരുതെന്ന് അഭ്യർഥിക്കുന്നു. തുടർന്നാൽ കർശന നടപടി സ്വീകരിക്കേണ്ടി വരും.