+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാറിലേക്കുള്ള എല്ലാ പാതകളും അടച്ചു

മൂന്നാറിലെ കെടിഡിസി റിസോർട്ടിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷ് സ്വദേശികൾക്കു വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജി
മൂന്നാറിലേക്കുള്ള എല്ലാ പാതകളും അടച്ചു
മൂന്നാറിലെ കെടിഡിസി റിസോർട്ടിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷ് സ്വദേശികൾക്കു വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം രംഗത്ത്. രണ്ടാഴ്ചത്തേക്കു മേഖലയിൽ താമസിക്കുന്നവർ അല്ലാതെ ആരെയും മൂന്നാറിലേക്കു പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. എസ്. രാജേന്ദ്രൻ എംഎൽഎ, ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, ഡിവൈഎസ്പി എം. രമേശ്കുമാർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ യോഗം ചേർന്നത്.

നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദേശമാണു യോഗത്തിലുണ്ടായത്. ഇതേ തുടർന്നാണ് മൂന്നാർ ടൗണിലേക്ക് എത്തിച്ചേരുന്ന മൂന്നു പ്രധാന പാതകളും രണ്ടാഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചത്. അടിമാലി, പൂപ്പാറ, മറയൂർ- ഉഡുമൽപ്പേട്ട റോഡുകളാണ് അടയ്ക്കുന്നത്. അത്യാവശ്യ സർവീസ് മാത്രമേ ഇവിടേക്ക് അനുവദിക്കുകയുളളൂ. ടൂറിസം പൂർണമായും നിരോധിച്ചിട്ടുണ്ട്. ട്രിപ്പ് ജീപ്പുകളുടെ സർവീസും നിർത്തിവയ്പ്പിച്ചു. ആളുകൾ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും പൂർണമായും ഒഴിവാക്കണമെന്നു കർശന നിർദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്. മൂന്നാർ പഞ്ചായത്തിലെ കടകൾക്കു രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ.

ആശ്വാസ വാർത്ത

ഓരോ ദിവസവും കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ആരോഗ്യപ്രവർത്തകരും പോലീസും രംഗത്തുണ്ടാകും. ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിലുള്ളവരിൽ ആർക്കും രോഗബാധയില്ലാത്തതു ആശ്വാസമാകുന്നുണ്ട്. ഇവിടുത്തെ ജീവനക്കാരായിരുന്ന ആറുപേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.

ഇവിടെ താമസിച്ചിരുന്ന അഞ്ചു വിദേശികൾക്കു വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ റിസോർട്ടിലെ കൂടുതൽ ജീവനക്കാരെ പരിശോധനയ്ക്കു വിധേയമാക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. ഇവർ ഇപ്പോഴും നിരീക്ഷണത്തിലാണ്.

മൂന്നാറിൽ താമസിക്കുന്ന വിദേശികളിൽ 14 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർക്കു നാട്ടിലേക്കു മടങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ട്.