കോവിഡ്-19 സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിന്റെ കാരിയര്‍ ഏജന്റാണെന്ന സംശയം ശക്തമായതോടെ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നത് ശ്രമകരമാകുന്നു.
ഇന്നലെ ജില്ലാ ഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പില്‍ പല ഭാഗങ്ങളും അപൂര്‍ണമാണ്. ഇയാളുടെ യാത്രാവഴികള്‍ തീര്‍ത്തും ദുരൂഹമാണെന്നും പല കാര്യങ്ങളും കരുതിക്കൂട്ടി മറച്ചുപിടിക്കുന്നതായും തെറ്റായ വിവരങ്ങള്‍ നൽകുന്നതായി സംശയിക്കുന്നതായും കളക്ടര്‍ ഡി. സജിത്ബാബു പറഞ്ഞു. കരുതിക്കൂട്ടി നിയന്ത്രണങ്ങള്‍ ലംഘിച്ചു രോഗം പടര്‍ത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കും പല യാത്രകളിലും കൂടെയുണ്ടായിരുന്ന സുഹൃത്ത് അബ്ദുല്‍ ഖാദറിനുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
കരിപ്പൂരിൽ 11 ന് രാവിലെ 7.45 ന് വിമാനമിറങ്ങിയ കാസര്‍ഗോഡ് കുഡ്ലു സ്വദേശിയായ നാല്പത്തേഴുകാരന് അന്നും അടുത്ത ദിവസം പുലര്‍ച്ചെ വരെയും കോഴിക്കോട് തന്നെ തങ്ങിയെന്നാണ് അധികൃതര്‍ക്ക് നല്കിയ മൊഴി. തന്റെ കൈയിലുണ്ടായിരുന്ന ഒരു ബാഗ് വിമാനത്താവളത്തില്‍വച്ച് നഷ്ടപ്പെട്ടുപോയിരുന്നതായും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീണ്ടും അവിടെ ചെന്നിരുന്നതായും പറയുന്നു.
പാസ്പോര്‍ട്ട് ഉൾപ്പെടെയുള്ള രേഖകള്‍ ആ ബാഗിലാണ് ഉണ്ടായിരുന്നതെന്നും ഒരുവേള ഇയാൾ പറഞ്ഞിരുന്നു. 12 ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട്ടെത്തിയ മാവേലി എക്സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് മടങ്ങിയത്.
ഇത്രയുംനേരം ബാഗ് അന്വേഷിച്ചു നടക്കുകയും റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുകയും ഇടയ്ക്കിടെ വിവിധ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്നു പറയുമ്പോഴും ചില ജ്വല്ലറികളടക്കമുള്ള സ്ഥാപനങ്ങളില്‍ ഇയാള്‍ ചെന്നിരുന്നതായാണ് പോലീസിന് അനൗദ്യോഗികമായി ലഭിച്ചിട്ടുള്ള വിവരം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നതായാണ് പോലീസ് അനുമാനിക്കുന്നത്.
കാസര്‍ഗോഡെത്തിയ ശേഷം വീണ്ടും മംഗളൂരുവിലേക്കു പോവുകയും അവിടെവച്ചു രക്തപരിശോധന നടത്തുകയും ചെയ്ത വിവരവും ഇയാള്‍ അധികൃതരില്‍നിന്ന് മറച്ചുവച്ചു. പിന്നീട് ദക്ഷിണ കന്നഡ ജില്ലാ അധികൃതരാണ് ഇതിനിടയില്‍ ഇയാള്‍ മംഗളൂരുവില്‍ എത്തിയിരുന്ന കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിലും ഒരു കുഞ്ഞിന്റെ തൊട്ടില് തൂക്കലിലും ഫുട്ബോള്‍ മത്സരത്തിലുമടക്കം ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. രണ്ട് എംഎല്‍എമാരുമായി സമ്പര്ക്കമുണ്ടായതും ഇക്കാലയളവിലാണ്.
ഇന്നലെ ജില്ലാ ഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പില്‍ പല ഭാഗങ്ങളും അപൂര്‍ണമാണ്. ഇയാളുടെ യാത്രാവഴികള്‍ തീര്‍ത്തും ദുരൂഹമാണെന്നും പല കാര്യങ്ങളും കരുതിക്കൂട്ടി മറച്ചുപിടിക്കുന്നതായും തെറ്റായ വിവരങ്ങള്‍ നൽകുന്നതായി സംശയിക്കുന്നതായും കളക്ടര്‍ ഡി. സജിത്ബാബു പറഞ്ഞു. കരുതിക്കൂട്ടി നിയന്ത്രണങ്ങള്‍ ലംഘിച്ചു രോഗം പടര്‍ത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കും പല യാത്രകളിലും കൂടെയുണ്ടായിരുന്ന സുഹൃത്ത് അബ്ദുല്‍ ഖാദറിനുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
കരിപ്പൂരിൽ 11 ന് രാവിലെ 7.45 ന് വിമാനമിറങ്ങിയ കാസര്‍ഗോഡ് കുഡ്ലു സ്വദേശിയായ നാല്പത്തേഴുകാരന് അന്നും അടുത്ത ദിവസം പുലര്‍ച്ചെ വരെയും കോഴിക്കോട് തന്നെ തങ്ങിയെന്നാണ് അധികൃതര്‍ക്ക് നല്കിയ മൊഴി. തന്റെ കൈയിലുണ്ടായിരുന്ന ഒരു ബാഗ് വിമാനത്താവളത്തില്‍വച്ച് നഷ്ടപ്പെട്ടുപോയിരുന്നതായും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീണ്ടും അവിടെ ചെന്നിരുന്നതായും പറയുന്നു.
പാസ്പോര്‍ട്ട് ഉൾപ്പെടെയുള്ള രേഖകള്‍ ആ ബാഗിലാണ് ഉണ്ടായിരുന്നതെന്നും ഒരുവേള ഇയാൾ പറഞ്ഞിരുന്നു. 12 ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട്ടെത്തിയ മാവേലി എക്സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് മടങ്ങിയത്.
ഇത്രയുംനേരം ബാഗ് അന്വേഷിച്ചു നടക്കുകയും റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുകയും ഇടയ്ക്കിടെ വിവിധ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്നു പറയുമ്പോഴും ചില ജ്വല്ലറികളടക്കമുള്ള സ്ഥാപനങ്ങളില്‍ ഇയാള്‍ ചെന്നിരുന്നതായാണ് പോലീസിന് അനൗദ്യോഗികമായി ലഭിച്ചിട്ടുള്ള വിവരം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നതായാണ് പോലീസ് അനുമാനിക്കുന്നത്.
കാസര്‍ഗോഡെത്തിയ ശേഷം വീണ്ടും മംഗളൂരുവിലേക്കു പോവുകയും അവിടെവച്ചു രക്തപരിശോധന നടത്തുകയും ചെയ്ത വിവരവും ഇയാള്‍ അധികൃതരില്‍നിന്ന് മറച്ചുവച്ചു. പിന്നീട് ദക്ഷിണ കന്നഡ ജില്ലാ അധികൃതരാണ് ഇതിനിടയില്‍ ഇയാള്‍ മംഗളൂരുവില്‍ എത്തിയിരുന്ന കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിലും ഒരു കുഞ്ഞിന്റെ തൊട്ടില് തൂക്കലിലും ഫുട്ബോള്‍ മത്സരത്തിലുമടക്കം ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. രണ്ട് എംഎല്‍എമാരുമായി സമ്പര്ക്കമുണ്ടായതും ഇക്കാലയളവിലാണ്.