ചൈനയ്ക്കും യൂറോപ്പിനും പിന്നാലെ കൊറോണ വൈറസിന്റെ അടുത്ത വ്യാപനകേന്ദ്രം ഇന്ത്യ ആയിരിക്കുമെന്നു സെന്റർ ഫോർ ഡിസീസ് ഡൈനാമിക്സ് എക്കണോമിക്സ് ആന്‍ഡ് പോളിസി ഡയറക്ടറും പ്രശസ്ത എപ്പിഡമോളജിസ്റ്റുമായ ഡോ. രമണ്‍ ലക്ഷ്മി നാരായണ്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് വളരെ ചെറിയ വിഭാഗം ആളുകൾക്കു മാത്രമേ ഇതു ഗുരുതരമായി ബാധിക്കൂ. അതിൽ തന്നെ മരണനിരക്കും വളരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, 80 ശതമാനം ആളുകൾക്കും വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ് ദ വയറിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പു നൽകിയത്.
കോവിഡ്-19 ന്റെ വ്യാപനത്തിൽ ഇന്ത്യ ഇപ്പോഴും രണ്ടാം ഘട്ടത്തിൽ മാത്രമാണെന്ന ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു.
വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം രാജ്യവ്യാപകമായി വർധിപ്പിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് വളരെ ചെറിയ വിഭാഗം ആളുകൾക്കു മാത്രമേ ഇതു ഗുരുതരമായി ബാധിക്കൂ. അതിൽ തന്നെ മരണനിരക്കും വളരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, 80 ശതമാനം ആളുകൾക്കും വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ് ദ വയറിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പു നൽകിയത്.
കോവിഡ്-19 ന്റെ വ്യാപനത്തിൽ ഇന്ത്യ ഇപ്പോഴും രണ്ടാം ഘട്ടത്തിൽ മാത്രമാണെന്ന ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു.
വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം രാജ്യവ്യാപകമായി വർധിപ്പിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.