യുഎസ് ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിലും കൊറോണ വൈറസ് ബാധ. വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാൾക്കാണ് രോഗം പിടിപെട്ടത്. പ്രസിഡന്റ് ഡോണൾഡ് ട്രംപും പെൻസും രോഗബാധിതനുമായി അടുത്തിടപഴകിയിട്ടില്ല. രോഗബാധിതനുമായി ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിയാൻ ശ്രമം തുടങ്ങി.
കൊറോണബാധയുണ്ടോ എന്നറിയാൻ ട്രംപിന് കഴിഞ്ഞയാഴ്ച നടത്തിയ പരിശോധന നെഗറ്റീവ് ആയിരുന്നു. വൈറ്റ്ഹൗസിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. വരുന്ന എല്ലാവരുടെയും താപനില പരിശോധിക്കുന്നുണ്ട്. പത്രസമ്മേളനങ്ങൾ നടത്തുന്നിടത്ത് ആളുകൾ പരസ്പരം കൂടിച്ചേരുന്നത് ഒഴിവാക്കാനുള്ള സൗകര്യങ്ങൾ എടുത്തിട്ടുണ്ട്.
അഞ്ചിലൊരാൾ വീട്ടിൽതന്നെ
യുഎസിൽ മരണം ഇരുനൂറു പിന്നിടുകയും രോഗബാധിതർ ഇരുപതിനായിരത്തോട് അടുക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ പ്രതിസന്ധി ന്യൂയോർക്കിലാണ്. രോഗികളുടെ എണ്ണത്തിൽ ഏഴായിരം പിന്നിട്ട ഈ സംസ്ഥാനമാണ് ഒന്നാമത്.
കൂടുതൽ സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണക്ടിക്കട്ട്, ന്യൂജഴ്സി, ഇല്ലിനോയി സംസ്ഥാനങ്ങളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പറ്റുന്നവരെല്ലാം ജോലി വീട്ടിലിരുന്നു ചെയ്യണം. ഭക്ഷണമടക്കം അവശ്യവസ്തുക്കൾ, ഇന്ധനം, മരുന്ന് എന്നിവയ്ക്കു മാത്രം പുറത്തിറങ്ങിയാൽ മതി. കലിഫോർണിയ അടക്കമുള്ളയിടങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ നേരത്തേ ഏർപ്പെടുത്തിയിരുന്നു. യുഎസ് ജനസംഖ്യയുടെ അഞ്ചിലൊന്നും വീട്ടിൽതന്നെ അടച്ചുപൂട്ടിയിരിക്കേണ്ട സ്ഥിതിയാണ് വരുന്നത്.
അതേസമയം രാജ്യവ്യാപകമായ അടച്ചുപൂട്ടൽ വേണ്ടിവരില്ലെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. വൈറസിനെതിരായ പോരാട്ടത്തിൽ യുഎസ് വിജയിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണബാധയുണ്ടോ എന്നറിയാൻ ട്രംപിന് കഴിഞ്ഞയാഴ്ച നടത്തിയ പരിശോധന നെഗറ്റീവ് ആയിരുന്നു. വൈറ്റ്ഹൗസിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. വരുന്ന എല്ലാവരുടെയും താപനില പരിശോധിക്കുന്നുണ്ട്. പത്രസമ്മേളനങ്ങൾ നടത്തുന്നിടത്ത് ആളുകൾ പരസ്പരം കൂടിച്ചേരുന്നത് ഒഴിവാക്കാനുള്ള സൗകര്യങ്ങൾ എടുത്തിട്ടുണ്ട്.
അഞ്ചിലൊരാൾ വീട്ടിൽതന്നെ
യുഎസിൽ മരണം ഇരുനൂറു പിന്നിടുകയും രോഗബാധിതർ ഇരുപതിനായിരത്തോട് അടുക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ പ്രതിസന്ധി ന്യൂയോർക്കിലാണ്. രോഗികളുടെ എണ്ണത്തിൽ ഏഴായിരം പിന്നിട്ട ഈ സംസ്ഥാനമാണ് ഒന്നാമത്.
കൂടുതൽ സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണക്ടിക്കട്ട്, ന്യൂജഴ്സി, ഇല്ലിനോയി സംസ്ഥാനങ്ങളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പറ്റുന്നവരെല്ലാം ജോലി വീട്ടിലിരുന്നു ചെയ്യണം. ഭക്ഷണമടക്കം അവശ്യവസ്തുക്കൾ, ഇന്ധനം, മരുന്ന് എന്നിവയ്ക്കു മാത്രം പുറത്തിറങ്ങിയാൽ മതി. കലിഫോർണിയ അടക്കമുള്ളയിടങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ നേരത്തേ ഏർപ്പെടുത്തിയിരുന്നു. യുഎസ് ജനസംഖ്യയുടെ അഞ്ചിലൊന്നും വീട്ടിൽതന്നെ അടച്ചുപൂട്ടിയിരിക്കേണ്ട സ്ഥിതിയാണ് വരുന്നത്.
അതേസമയം രാജ്യവ്യാപകമായ അടച്ചുപൂട്ടൽ വേണ്ടിവരില്ലെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. വൈറസിനെതിരായ പോരാട്ടത്തിൽ യുഎസ് വിജയിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.