കോവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ മാനവരാശി അതിജീവനത്തിനായി കേഴുകയാണ്. മരണത്തിന്റെ ഗന്ധമുയർത്തുന്ന ഇറ്റലിയും ഇറാനും സ്പെയിനുമെല്ലാം ഏവരെയും ആശങ്കയിലാഴ്ത്തുന്നു.
ജീവനുവേണ്ടിയുള്ള മുറവിളിയാണ് ലോകമെമ്പാടും. കേരളത്തേക്കാൾ ജനസാന്ദ്രത കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥിതി പലയിടത്തും നിയന്ത്രണവിധേയമല്ലെന്നിരിക്കെ, അത്തരമൊരു അവസ്ഥ നമ്മുടെ രാജ്യത്തു സംജാതമാകാതിരിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്ന ഇന്നത്തെ ജനതാ കർഫ്യൂ. രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയുകതന്നെയാണ് ഏക പോംവഴി. വിദേശത്തെ ആശങ്കാകുലമായ അവസ്ഥകൾ:
സെബി മാളിയേക്കൽ
....................................
ജർമനിയിലും ജനങ്ങൾ അതീവജാഗ്രതയിൽ
""ഇറ്റലിയിലെ സ്ഥിതിയുടെയത്ര ഗുരുതരമല്ലെങ്കിലും ജർമനിയിലും ജനങ്ങൾ ഇപ്പോൾ അതീവജാഗ്രതയിലാണ്. ഇന്നലെവരെ 53 പേർ മരിച്ചു. 20,000 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.
ഒന്നര ആഴ്ചയേ ആയുള്ളൂ, ഇവിടെ കർശന നിയന്ത്രണങ്ങൾ തുടങ്ങിയിട്ട്. സ്കൂളുകൾ ഒരാഴ്ച മുമ്പേ അടച്ചു. ദേവാലയങ്ങളിൽ വിശുദ്ധകുർബാനയില്ല. ആളുകൾ ഓണ്ലൈൻ, ടിവി തുടങ്ങിയ മാധ്യമങ്ങൾ മുഖേന ദിവ്യബലിയിൽ പങ്കെടുക്കുന്നുണ്ട്. മൃതസംസ്കാരചടങ്ങുകൾ പരിമിതപ്പെടുത്തുകയും ലളിതമാക്കുകയുംചെയ്തു. കുടുംബത്തിലെ അഞ്ചാറുപേർക്കു മാത്രം പങ്കെടുക്കാം.
പൊതുവായ ഈസ്റ്റർ ആഘോഷങ്ങൾ ഒന്നും ഉണ്ടാകാനിടയില്ല എന്നതാണ് ഇപ്പോൾ മെത്രാൻസമിതി നൽകിയിരിക്കുന്ന അറിയിപ്പ്. സൂപ്പർ മാർക്കറ്റുകൾ തുറന്നിട്ടുണ്ട്; പ്രവേശനത്തിനു നിയന്ത്രണമുണ്ട്. അവിടെ വളരെ കുറച്ചു സാധനങ്ങളേ സ്റ്റോക്കുള്ളൂ.
പൊതുനിരത്തുകളിൽ ആളുകളില്ല. മുഖാവരണങ്ങൾവച്ചു നടക്കുന്നവരെ കാണാനില്ല. പക്ഷേ, ഇവിടെ ഹസ്തദാനംചെയ്തുള്ള അഭിവാദനം നിർത്തിവച്ചിരിക്കുകയാണ്. വ്യോമഗതാഗതം അപൂർവം രാജ്യങ്ങളിലേക്കുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഏപ്രിൽ 19 വരെ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണ്. രാജ്യാതിർത്തികളെല്ലാം അടച്ചു.
ബാങ്കുകൾ, റസ്റ്ററന്റുകൾ എന്നിവ അടച്ചു. തുർക്കിക്കാരുടെ ചില ഭക്ഷണശാലകൾ തുറന്നിട്ടുണ്ട്. നാട്ടിലെപ്പോലെതന്നെ എല്ലായിടങ്ങളിലും കൈകഴുകാനുള്ള സംവിധാനങ്ങളും സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ ബോധവാന്മാരാണ്; അല്പം ഭീതിയിലുമാണ്. മരിച്ചവരിൽ ഭൂരിഭാഗവും 75 വയസു കഴിഞ്ഞവരാണ്.
ഇവിടെ കഴിഞ്ഞയാഴ്ചയെല്ലാം വലിയ തണുപ്പായിരുന്നു. എന്നാൽ ഇപ്പോൾ അന്തരീക്ഷ താപനില സാധാരണ സമയങ്ങളിൽ 10 ഡിഗ്രി ആയിട്ടുണ്ട്. പക്ഷേ, രാവിലെയും വൈകുന്നേരവും കടുത്ത തണുപ്പുതന്നെയാണ്.
ചൂടുകൂടുന്നതോടെ വൈറസ് വ്യാപനം കുറയുമെന്നതാണ് ആരോഗ്യ വിദഗ്ധരുടെയും സർക്കാരിന്റെയും കണക്കുകൂട്ടൽ.”
ഫാ. ജെയ്സൻ അടയ്ക്കാപറമ്പൻ (ജർമനി)
......................................
എവിടെയും ശോകമൂകമായ അന്തരീക്ഷം
""ചങ്കുലയ്ക്കുന്ന കാഴ്ചയാണ് ഇറ്റലിയിലെങ്ങും. റോമാ നഗരവും വത്തിക്കാൻ ചത്വരവുമെല്ലാം വിജനം. എവിടെയും ശോകമൂകമായ അന്തരീക്ഷം. ഞാനുൾപ്പെടെ പുറത്തിറങ്ങിയിട്ട് ഇന്നേക്കു 12 ദിവസമായി.
എറണാകുളം ലിസി ആശുപത്രിയിൽ ഫെബ്രുവരി ഏഴുവരെ ഡയറക്ടറായിരുന്ന തോമസ് വൈക്കത്തുപറമ്പിലച്ചൻ ഇവിടെ വന്നിട്ടു നാട്ടിലേക്കു തിരിച്ചുപോരാനാകാതെ നിൽക്കുകയാണ്. നാലായിരത്തിലധികം ആളുകൾ ഇറ്റലിയിൽ മരിച്ചുകഴിഞ്ഞു. പ്രതിദിനം മരണസംഖ്യ ഉയരുകയാണ്. 32,000 ആളുകൾ കോവിഡ്-19 ബാധിതരായി.
മരിച്ചവരിൽ 32 വൈദികരും നൂറുകണക്കിനു സിസ്റ്റേഴ്സുമുണ്ട്. നോർത്ത് ഇറ്റലിയിലെ സ്ഥിതിയാണ് ഏറ്റവും കൂടുതൽ രൂക്ഷം. രോഗം പടർന്നുപിടിച്ചതോടെ അവിടെനിന്ന് ഒട്ടേറെ ആളുകൾ റോമാ ഭാഗത്തേക്കും സൗത്ത് ഇറ്റലിയിലേക്കും ഓടിരക്ഷപ്പെട്ടിട്ടുണ്ട്. അത് ഇവിടങ്ങളിലും പ്രശ്നം രൂക്ഷമാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
നോർത്ത് ഇറ്റലിയിലെ ബേർഗാമോ പട്ടണത്തിലാണ് ഏറ്റവും കൂടുതലാളുകൾ മരിച്ചത്. അവിടെ പട്ടാളം ഇറങ്ങി. മൃതസംസ്കാരത്തിനുപോലും ആളുകളില്ലാത്ത അവസ്ഥയാണ്. പട്ടാളംതന്നെയാണ് സംസ്കാരം നടത്തുന്നത്. ബന്ധുക്കൾക്കോ വീട്ടുകാർക്കുപോലുമോ മൃതസംസ്കാരത്തിൽ പങ്കെടുക്കാനാകുന്നില്ല.
പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയാൽ ആദ്യം താക്കീതു നൽകി വിട്ടയയ്ക്കും. എന്നാൽ, അത് ആവർത്തിച്ചാൽ 240 യൂറോ പിഴയുണ്ട്. മൂന്നുദിവസം മുമ്പ് അതു മൂന്നുമാസത്തെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റംകൂടിയാക്കി മാറ്റിക്കഴിഞ്ഞു. സൂപ്പർ മാർക്കറ്റും ഫാർമസിയും മാത്രമേ തുറന്നിട്ടുള്ളു. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനുള്ളവരുടെ നീണ്ട നിരയാണ്. രണ്ടു മണിക്കൂറെങ്കിലും നിന്നാലേ അവശ്യസാധനങ്ങൾ ലഭിക്കൂ. അഞ്ചുപേരെ മാത്രമേ ഒരുസമയം അകത്തേക്കു കയറ്റിവിടൂ. ദേവാലയങ്ങൾ അടച്ചിടാൻ സർക്കാർ ആദ്യം നിർദേശിച്ചിരുന്നു. അതു ഭീതി വർധിപ്പിക്കുമെന്നു കണ്ട് ഇപ്പോൾ തുറന്നിടാൻ പറഞ്ഞു. പക്ഷേ, ദിവ്യബലികൾ വൈദികർ സ്വകാര്യമായി മാത്രമേ അർപ്പിക്കാനാവൂ.
വ്യാഴാഴ്ച രാത്രി ഒമ്പതിനു മാർപാപ്പയോടൊപ്പം ഞങ്ങൾ ജപമാലചൊല്ലി പ്രാർഥിച്ചു. പിന്നെ സീറോ മലബാർ വിശ്വാസികൾക്കായി ഞാൻ ഒരു വീഡിയോ സന്ദേശം നൽകി. അപ്പസ്തോലിക് വിസിറ്റേറ്റർ എന്ന നിലയിൽ സർക്കുലറും ഇറക്കി.
നമ്മുടെ ആളുകളെല്ലാം ആദ്യം ഭയചകിതരായിരുന്നു. പക്ഷേ, ഇപ്പോൾ അവസ്ഥ മനസിലാക്കി പ്രതികരിക്കുന്നുണ്ട്. ഇറ്റലിയിലെ ഭൂരിഭാഗം പ്രവാസികളിലും ഒറ്റപ്പെടലുണ്ട്. കാരണം, 90 ശതമാനം പേരും കുടുംബമായല്ല ഇവിടെ താമസിക്കുന്നതും ജോലിചെയ്യുന്നതും. ഏവരും പ്രാർഥനയിലാണ് ആശ്രയിക്കുന്നത്.”
ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് (റോം)
ജീവനുവേണ്ടിയുള്ള മുറവിളിയാണ് ലോകമെമ്പാടും. കേരളത്തേക്കാൾ ജനസാന്ദ്രത കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥിതി പലയിടത്തും നിയന്ത്രണവിധേയമല്ലെന്നിരിക്കെ, അത്തരമൊരു അവസ്ഥ നമ്മുടെ രാജ്യത്തു സംജാതമാകാതിരിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്ന ഇന്നത്തെ ജനതാ കർഫ്യൂ. രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയുകതന്നെയാണ് ഏക പോംവഴി. വിദേശത്തെ ആശങ്കാകുലമായ അവസ്ഥകൾ:
സെബി മാളിയേക്കൽ
....................................
ജർമനിയിലും ജനങ്ങൾ അതീവജാഗ്രതയിൽ
""ഇറ്റലിയിലെ സ്ഥിതിയുടെയത്ര ഗുരുതരമല്ലെങ്കിലും ജർമനിയിലും ജനങ്ങൾ ഇപ്പോൾ അതീവജാഗ്രതയിലാണ്. ഇന്നലെവരെ 53 പേർ മരിച്ചു. 20,000 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.
ഒന്നര ആഴ്ചയേ ആയുള്ളൂ, ഇവിടെ കർശന നിയന്ത്രണങ്ങൾ തുടങ്ങിയിട്ട്. സ്കൂളുകൾ ഒരാഴ്ച മുമ്പേ അടച്ചു. ദേവാലയങ്ങളിൽ വിശുദ്ധകുർബാനയില്ല. ആളുകൾ ഓണ്ലൈൻ, ടിവി തുടങ്ങിയ മാധ്യമങ്ങൾ മുഖേന ദിവ്യബലിയിൽ പങ്കെടുക്കുന്നുണ്ട്. മൃതസംസ്കാരചടങ്ങുകൾ പരിമിതപ്പെടുത്തുകയും ലളിതമാക്കുകയുംചെയ്തു. കുടുംബത്തിലെ അഞ്ചാറുപേർക്കു മാത്രം പങ്കെടുക്കാം.
പൊതുവായ ഈസ്റ്റർ ആഘോഷങ്ങൾ ഒന്നും ഉണ്ടാകാനിടയില്ല എന്നതാണ് ഇപ്പോൾ മെത്രാൻസമിതി നൽകിയിരിക്കുന്ന അറിയിപ്പ്. സൂപ്പർ മാർക്കറ്റുകൾ തുറന്നിട്ടുണ്ട്; പ്രവേശനത്തിനു നിയന്ത്രണമുണ്ട്. അവിടെ വളരെ കുറച്ചു സാധനങ്ങളേ സ്റ്റോക്കുള്ളൂ.
പൊതുനിരത്തുകളിൽ ആളുകളില്ല. മുഖാവരണങ്ങൾവച്ചു നടക്കുന്നവരെ കാണാനില്ല. പക്ഷേ, ഇവിടെ ഹസ്തദാനംചെയ്തുള്ള അഭിവാദനം നിർത്തിവച്ചിരിക്കുകയാണ്. വ്യോമഗതാഗതം അപൂർവം രാജ്യങ്ങളിലേക്കുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഏപ്രിൽ 19 വരെ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണ്. രാജ്യാതിർത്തികളെല്ലാം അടച്ചു.
ബാങ്കുകൾ, റസ്റ്ററന്റുകൾ എന്നിവ അടച്ചു. തുർക്കിക്കാരുടെ ചില ഭക്ഷണശാലകൾ തുറന്നിട്ടുണ്ട്. നാട്ടിലെപ്പോലെതന്നെ എല്ലായിടങ്ങളിലും കൈകഴുകാനുള്ള സംവിധാനങ്ങളും സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ ബോധവാന്മാരാണ്; അല്പം ഭീതിയിലുമാണ്. മരിച്ചവരിൽ ഭൂരിഭാഗവും 75 വയസു കഴിഞ്ഞവരാണ്.
ഇവിടെ കഴിഞ്ഞയാഴ്ചയെല്ലാം വലിയ തണുപ്പായിരുന്നു. എന്നാൽ ഇപ്പോൾ അന്തരീക്ഷ താപനില സാധാരണ സമയങ്ങളിൽ 10 ഡിഗ്രി ആയിട്ടുണ്ട്. പക്ഷേ, രാവിലെയും വൈകുന്നേരവും കടുത്ത തണുപ്പുതന്നെയാണ്.
ചൂടുകൂടുന്നതോടെ വൈറസ് വ്യാപനം കുറയുമെന്നതാണ് ആരോഗ്യ വിദഗ്ധരുടെയും സർക്കാരിന്റെയും കണക്കുകൂട്ടൽ.”
ഫാ. ജെയ്സൻ അടയ്ക്കാപറമ്പൻ (ജർമനി)
......................................
എവിടെയും ശോകമൂകമായ അന്തരീക്ഷം
""ചങ്കുലയ്ക്കുന്ന കാഴ്ചയാണ് ഇറ്റലിയിലെങ്ങും. റോമാ നഗരവും വത്തിക്കാൻ ചത്വരവുമെല്ലാം വിജനം. എവിടെയും ശോകമൂകമായ അന്തരീക്ഷം. ഞാനുൾപ്പെടെ പുറത്തിറങ്ങിയിട്ട് ഇന്നേക്കു 12 ദിവസമായി.
എറണാകുളം ലിസി ആശുപത്രിയിൽ ഫെബ്രുവരി ഏഴുവരെ ഡയറക്ടറായിരുന്ന തോമസ് വൈക്കത്തുപറമ്പിലച്ചൻ ഇവിടെ വന്നിട്ടു നാട്ടിലേക്കു തിരിച്ചുപോരാനാകാതെ നിൽക്കുകയാണ്. നാലായിരത്തിലധികം ആളുകൾ ഇറ്റലിയിൽ മരിച്ചുകഴിഞ്ഞു. പ്രതിദിനം മരണസംഖ്യ ഉയരുകയാണ്. 32,000 ആളുകൾ കോവിഡ്-19 ബാധിതരായി.
മരിച്ചവരിൽ 32 വൈദികരും നൂറുകണക്കിനു സിസ്റ്റേഴ്സുമുണ്ട്. നോർത്ത് ഇറ്റലിയിലെ സ്ഥിതിയാണ് ഏറ്റവും കൂടുതൽ രൂക്ഷം. രോഗം പടർന്നുപിടിച്ചതോടെ അവിടെനിന്ന് ഒട്ടേറെ ആളുകൾ റോമാ ഭാഗത്തേക്കും സൗത്ത് ഇറ്റലിയിലേക്കും ഓടിരക്ഷപ്പെട്ടിട്ടുണ്ട്. അത് ഇവിടങ്ങളിലും പ്രശ്നം രൂക്ഷമാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
നോർത്ത് ഇറ്റലിയിലെ ബേർഗാമോ പട്ടണത്തിലാണ് ഏറ്റവും കൂടുതലാളുകൾ മരിച്ചത്. അവിടെ പട്ടാളം ഇറങ്ങി. മൃതസംസ്കാരത്തിനുപോലും ആളുകളില്ലാത്ത അവസ്ഥയാണ്. പട്ടാളംതന്നെയാണ് സംസ്കാരം നടത്തുന്നത്. ബന്ധുക്കൾക്കോ വീട്ടുകാർക്കുപോലുമോ മൃതസംസ്കാരത്തിൽ പങ്കെടുക്കാനാകുന്നില്ല.
പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയാൽ ആദ്യം താക്കീതു നൽകി വിട്ടയയ്ക്കും. എന്നാൽ, അത് ആവർത്തിച്ചാൽ 240 യൂറോ പിഴയുണ്ട്. മൂന്നുദിവസം മുമ്പ് അതു മൂന്നുമാസത്തെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റംകൂടിയാക്കി മാറ്റിക്കഴിഞ്ഞു. സൂപ്പർ മാർക്കറ്റും ഫാർമസിയും മാത്രമേ തുറന്നിട്ടുള്ളു. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനുള്ളവരുടെ നീണ്ട നിരയാണ്. രണ്ടു മണിക്കൂറെങ്കിലും നിന്നാലേ അവശ്യസാധനങ്ങൾ ലഭിക്കൂ. അഞ്ചുപേരെ മാത്രമേ ഒരുസമയം അകത്തേക്കു കയറ്റിവിടൂ. ദേവാലയങ്ങൾ അടച്ചിടാൻ സർക്കാർ ആദ്യം നിർദേശിച്ചിരുന്നു. അതു ഭീതി വർധിപ്പിക്കുമെന്നു കണ്ട് ഇപ്പോൾ തുറന്നിടാൻ പറഞ്ഞു. പക്ഷേ, ദിവ്യബലികൾ വൈദികർ സ്വകാര്യമായി മാത്രമേ അർപ്പിക്കാനാവൂ.
വ്യാഴാഴ്ച രാത്രി ഒമ്പതിനു മാർപാപ്പയോടൊപ്പം ഞങ്ങൾ ജപമാലചൊല്ലി പ്രാർഥിച്ചു. പിന്നെ സീറോ മലബാർ വിശ്വാസികൾക്കായി ഞാൻ ഒരു വീഡിയോ സന്ദേശം നൽകി. അപ്പസ്തോലിക് വിസിറ്റേറ്റർ എന്ന നിലയിൽ സർക്കുലറും ഇറക്കി.
നമ്മുടെ ആളുകളെല്ലാം ആദ്യം ഭയചകിതരായിരുന്നു. പക്ഷേ, ഇപ്പോൾ അവസ്ഥ മനസിലാക്കി പ്രതികരിക്കുന്നുണ്ട്. ഇറ്റലിയിലെ ഭൂരിഭാഗം പ്രവാസികളിലും ഒറ്റപ്പെടലുണ്ട്. കാരണം, 90 ശതമാനം പേരും കുടുംബമായല്ല ഇവിടെ താമസിക്കുന്നതും ജോലിചെയ്യുന്നതും. ഏവരും പ്രാർഥനയിലാണ് ആശ്രയിക്കുന്നത്.”
ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് (റോം)