നത്ത ജാഗ്രത. നിലവിൽ ദ്വീപിൽ ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തര, അന്താരാഷ്ട്ര സന്ദർശകർക്ക് നിലവിൽ ദ്വീപിലേക്ക് വരുന്നതിനു വിലക്കുണ്ട്. അതേസമയം പുറത്തായിരുന്ന ദ്വീപ് നിവാസികളായ മൂവായിരത്തോളം വിദ്യാർഥികളെ ദ്വീപിലേക്കു തിരിച്ചെത്തിച്ചു.
വിദേശത്തുനിന്നു മടങ്ങിവന്ന ചില ലക്ഷദ്വീപ് നിവാസികൾ കൊച്ചിയിൽ നിരീക്ഷണത്തിലാണ്. കാസർഗോഡ്-ബംഗളുരു ഭാഗങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മംഗലാപുരം തുറമുഖത്തുനിന്നുള്ള യാത്രാ സംവിധാനങ്ങൾ പൂർണമായും നിർത്തിവയ്ക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടതായി മുഹമ്മദ് ഫൈസൽ എംപി അറിയിച്ചു.
ശക്തമായ സാങ്കേതിക നിരീക്ഷണങ്ങളോടെ കൊച്ചി വിമാനത്താവളത്തിൽനിന്നും കൊച്ചി, ബേപ്പുർ തുറമുഖങ്ങളിൽനിന്നു മാത്രമായി യാത്രാ സംവിധാനം ക്രമീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പുറത്തുനിന്നു ദ്വീപിലേക്കു വരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ യാത്രകൾ മുൻകൂട്ടി അറിയിക്കണം. അടിയന്തര ആവശ്യങ്ങൾക്കു മാത്രമായി ദ്വീപുകളിൽനിന്നു വൻകരയിലേക്കുള്ള യാത്രകൾ ക്രമീകരിക്കണമെന്നും ഓരോ ദ്വീപുവാസികളും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണെന്നും എംപി പറഞ്ഞു.
ജനതാ കർഫ്യൂ ലക്ഷദ്വീപിലും ആചരിക്കും. കപ്പൽ, അതിവേഗ വെസൽ സർവീസുകൾ നടത്തില്ല. കടകളും ഓഫീസുകളും അടച്ചിടും.
വിദേശത്തുനിന്നു മടങ്ങിവന്ന ചില ലക്ഷദ്വീപ് നിവാസികൾ കൊച്ചിയിൽ നിരീക്ഷണത്തിലാണ്. കാസർഗോഡ്-ബംഗളുരു ഭാഗങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മംഗലാപുരം തുറമുഖത്തുനിന്നുള്ള യാത്രാ സംവിധാനങ്ങൾ പൂർണമായും നിർത്തിവയ്ക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടതായി മുഹമ്മദ് ഫൈസൽ എംപി അറിയിച്ചു.
ശക്തമായ സാങ്കേതിക നിരീക്ഷണങ്ങളോടെ കൊച്ചി വിമാനത്താവളത്തിൽനിന്നും കൊച്ചി, ബേപ്പുർ തുറമുഖങ്ങളിൽനിന്നു മാത്രമായി യാത്രാ സംവിധാനം ക്രമീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പുറത്തുനിന്നു ദ്വീപിലേക്കു വരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ യാത്രകൾ മുൻകൂട്ടി അറിയിക്കണം. അടിയന്തര ആവശ്യങ്ങൾക്കു മാത്രമായി ദ്വീപുകളിൽനിന്നു വൻകരയിലേക്കുള്ള യാത്രകൾ ക്രമീകരിക്കണമെന്നും ഓരോ ദ്വീപുവാസികളും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണെന്നും എംപി പറഞ്ഞു.
ജനതാ കർഫ്യൂ ലക്ഷദ്വീപിലും ആചരിക്കും. കപ്പൽ, അതിവേഗ വെസൽ സർവീസുകൾ നടത്തില്ല. കടകളും ഓഫീസുകളും അടച്ചിടും.