കേരളത്തിൽ 12 പേർക്കുകൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കാസർഗോട്ട് ആറു പേർ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ മൂന്നു പേർ എന്നിങ്ങനെയാണു രോഗം ബാധിച്ചവരുടെ കണക്ക്. ഇതോടെ കേരളത്തിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 52 ആയി.
കാസർഗോട്ടെ ഗോഗബാധിതരിൽ അഞ്ചുപേർ ജനറൽ ആശുപത്രിയിലാണു ചികിത്സയിൽ കഴിയുന്നത്. ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു.
എറണാകുളത്തു രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച രോഗം ബാധിച്ചവരെല്ലാം ഗൾഫിൽനിന്നു വന്നവരാണെന്നു മുഖ്യമന്ത്രി അറിയിച്ചു.
53,103 ആളുകളാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 52,785 ആളുകൾ വീടുകളിലും 278 പേർ ആശുപത്രികളിലും കഴിയുന്നു. ശനിയാഴ്ച മാത്രം 70 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
3,718 സാന്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 2,566 സാന്പിളുകളിൽ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കാസർഗോട്ടെ ഗോഗബാധിതരിൽ അഞ്ചുപേർ ജനറൽ ആശുപത്രിയിലാണു ചികിത്സയിൽ കഴിയുന്നത്. ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു.
എറണാകുളത്തു രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച രോഗം ബാധിച്ചവരെല്ലാം ഗൾഫിൽനിന്നു വന്നവരാണെന്നു മുഖ്യമന്ത്രി അറിയിച്ചു.
53,103 ആളുകളാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 52,785 ആളുകൾ വീടുകളിലും 278 പേർ ആശുപത്രികളിലും കഴിയുന്നു. ശനിയാഴ്ച മാത്രം 70 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
3,718 സാന്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 2,566 സാന്പിളുകളിൽ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.