ക്വാറന്റൈൻ പ്രോട്ടോക്കോൾ ലംഘിച്ച് ഇന്ത്യൻ ബോക്സിംഗ് താരം മേരി കോം. വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തിയ മേരി കോം ക്വാറന്റൈനിലിരിക്കെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തെന്നാണു വിമർശനം.
ജോർദാനിലെ അമാനിൽ നടന്ന ഏഷ്യ-ഒഷ്യാനിയ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ഈ മാസം 13-നാണു മേരി കോം നാട്ടിൽ തിരിച്ചെത്തിയത്. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവർ നിർബന്ധമായും 14 ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് രാജ്യസഭാ എംപി കൂടിയായ മേരി കോം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ഈ മാസം 16-നാണ് എംപിമാർക്കായി രാഷ്ട്രപതി ഭവനിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച വിരുന്നിന്റെ ചിത്രത്തിൽ മറ്റു എംപിമാർക്കൊപ്പം മേരി കോമിനേയും കാണാം.
ജോർദാനിലെ അമാനിൽ നടന്ന ഏഷ്യ-ഒഷ്യാനിയ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ഈ മാസം 13-നാണു മേരി കോം നാട്ടിൽ തിരിച്ചെത്തിയത്. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവർ നിർബന്ധമായും 14 ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് രാജ്യസഭാ എംപി കൂടിയായ മേരി കോം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ഈ മാസം 16-നാണ് എംപിമാർക്കായി രാഷ്ട്രപതി ഭവനിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച വിരുന്നിന്റെ ചിത്രത്തിൽ മറ്റു എംപിമാർക്കൊപ്പം മേരി കോമിനേയും കാണാം.