കൊറോണ വൈറസ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി.
മൂന്നു ലെയർ സർജിക്കൽ മാസ്കിന് പരമാവധി 10 രൂപയും രണ്ട് ലെയർ മാസ്കിന് പരമാവധി എട്ടു രൂപയും ഈടാക്കാൻ പാടുള്ളു. 200 മില്ലിമീറ്റർ സാനിറ്റൈസറിന് പരമാവധി 100 രൂപയേ ഈടാക്കാവൂ. വില നിയന്ത്രണം ജൂൺ 30 വരെ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
മാസ്കും സാനിറ്റൈസറും അവശ്യ സാധനങ്ങളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവയുടെ കരിഞ്ചന്ത തടയാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിനു കർശന പരിശോധന നടത്തുമെന്നു അധികൃതർ അറിയിച്ചു.
മൂന്നു ലെയർ സർജിക്കൽ മാസ്കിന് പരമാവധി 10 രൂപയും രണ്ട് ലെയർ മാസ്കിന് പരമാവധി എട്ടു രൂപയും ഈടാക്കാൻ പാടുള്ളു. 200 മില്ലിമീറ്റർ സാനിറ്റൈസറിന് പരമാവധി 100 രൂപയേ ഈടാക്കാവൂ. വില നിയന്ത്രണം ജൂൺ 30 വരെ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
മാസ്കും സാനിറ്റൈസറും അവശ്യ സാധനങ്ങളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവയുടെ കരിഞ്ചന്ത തടയാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിനു കർശന പരിശോധന നടത്തുമെന്നു അധികൃതർ അറിയിച്ചു.