കൊറോണ വൈറസ് ഭീതി ഉയർത്തുന്ന പശ്ചാത്തലത്തിൽ കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന കുമളി വാണിജ്യനികുതി കോംപ്ലക്സിലെ ചെക്ക്പോസ്റ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്തു.
അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കവും തൊഴിലാളികളുടെ വരവിനുമാണ് ഇന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അവശ്യ സർവീസുകളും പാൽ, പലചരക്ക്, മരക്കറി തുടങ്ങിയവയുടെ ചരക്കുനീക്കം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
തമിഴ്നാട്ടിലേക്കു പോയിട്ടുള്ള വാഹനങ്ങൾ തിരികെ എത്തുന്നതോടെ ഞായറാഴ്ച മുതൽ പൂർണ ഗതാഗതസ്തംഭനം ഉണ്ടാകും. അതിർത്തിവഴിയുള്ള അനാവശ്യ ജനസഞ്ചാരവും നിരോധിച്ചിട്ടുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ലെന്ന നിർദേശവും കുമളി പോലീസ് മൈക്ക് അനൗൺസ്മെന്റിലൂടെ അറിയിച്ചിട്ടുണ്ട്. പോലീസ്, എക്സൈസ്, ആരോഗ്യവകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവ സംയുക്തമായാണ് നടപടികൾ നടപ്പാക്കിയിരിക്കുന്നത്.
അതിർത്തി കടന്ന് എത്തുന്നവരെ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ഗതാഗത സംവിധാനവും ജനസഞ്ചാരവും പരിമിതപ്പെടുത്തിയതോടെ കുമളിയിൽ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഏതാനും ദിവസം മുന്പ് തേക്കടിയിലേക്കുള്ള പ്രവേശനവും നിരോധിച്ചിരുന്നു.
അന്യസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കവും തൊഴിലാളികളുടെ വരവിനുമാണ് ഇന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അവശ്യ സർവീസുകളും പാൽ, പലചരക്ക്, മരക്കറി തുടങ്ങിയവയുടെ ചരക്കുനീക്കം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
തമിഴ്നാട്ടിലേക്കു പോയിട്ടുള്ള വാഹനങ്ങൾ തിരികെ എത്തുന്നതോടെ ഞായറാഴ്ച മുതൽ പൂർണ ഗതാഗതസ്തംഭനം ഉണ്ടാകും. അതിർത്തിവഴിയുള്ള അനാവശ്യ ജനസഞ്ചാരവും നിരോധിച്ചിട്ടുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ലെന്ന നിർദേശവും കുമളി പോലീസ് മൈക്ക് അനൗൺസ്മെന്റിലൂടെ അറിയിച്ചിട്ടുണ്ട്. പോലീസ്, എക്സൈസ്, ആരോഗ്യവകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവ സംയുക്തമായാണ് നടപടികൾ നടപ്പാക്കിയിരിക്കുന്നത്.
അതിർത്തി കടന്ന് എത്തുന്നവരെ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ഗതാഗത സംവിധാനവും ജനസഞ്ചാരവും പരിമിതപ്പെടുത്തിയതോടെ കുമളിയിൽ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഏതാനും ദിവസം മുന്പ് തേക്കടിയിലേക്കുള്ള പ്രവേശനവും നിരോധിച്ചിരുന്നു.