രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ശനിയാഴ്ച ഉച്ചവരെ 292 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 56 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചകൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുകയും ചെയ്തു. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, വഡോദര, നോയിഡ എന്നിവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കർണാടകയിൽ ഇന്ന് മൂന്നു കേസുകളാണ് പുതുതായി സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ കൽബുർഗിയിൽ കൊറോണ ബാധിച്ച് വയോധികൻ മരിച്ചിരുന്നു. ഗുജറാത്തിലും ശനിയാഴ്ച ആറു കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിൽ കൊറോണ ബാധിതരുടെ എണ്ണം 13 ആയി.
ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്ന്നെത്തുന്നവര്ക്കെല്ലാം കൊറോണ പരിശോധന നടത്തും. വിദേശത്ത് നിന്നെത്തുന്നവര്‍ പതിനാല് ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. ഇവരുമായി സമ്പർക്കം പുലര്‍ത്തുന്നവരെയും ക്വാറന്റൈൻ ചെയ്യണം. രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.
കർണാടകയിൽ ഇന്ന് മൂന്നു കേസുകളാണ് പുതുതായി സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ കൽബുർഗിയിൽ കൊറോണ ബാധിച്ച് വയോധികൻ മരിച്ചിരുന്നു. ഗുജറാത്തിലും ശനിയാഴ്ച ആറു കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിൽ കൊറോണ ബാധിതരുടെ എണ്ണം 13 ആയി.
ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്ന്നെത്തുന്നവര്ക്കെല്ലാം കൊറോണ പരിശോധന നടത്തും. വിദേശത്ത് നിന്നെത്തുന്നവര്‍ പതിനാല് ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു. ഇവരുമായി സമ്പർക്കം പുലര്‍ത്തുന്നവരെയും ക്വാറന്റൈൻ ചെയ്യണം. രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.