കൊറോണയുടെ പശ്ചാത്തലത്തിൽ എസ്എസ്എൽസി പരീക്ഷ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളുമാണു മാറ്റിവയ്ക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാ നിച്ചു. എട്ട്, ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളും എല്ലാ സർവകലാശാലാ പരീക്ഷകളും മാറ്റി. സ്കൂളുകളിലെയും കോളജുകളിലെയും അധ്യാപകർ സ്ഥാപനങ്ങളിലേക്കു പോകേണ്ടതില്ല. കോളജ് അധ്യാപകർ വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ വിദ്യാർഥികൾക്ക് അസൈൻമെന്റ് ഉൾപ്പെടെയുള്ള പഠന നിർദേശങ്ങൾ നല്‍കണം.
എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം കഴിഞ്ഞ ദിവസം വന്നിട്ടും സംസ്ഥാനത്ത് ഇന്നലെയും പരീക്ഷകൾ തുടർന്നിരുന്നു. ഈ നിലപാട് ശരിയല്ലെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് എല്ലാ പരീക്ഷകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നാണു സൂചന.
ബാക്കിയുള്ള പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീടു തീരുമാനിക്കും. എസ്എസ്എൽസിക്ക് മൂന്നും പ്ലസ് വണ്ണിനും പ്ലസ് ടുവിനും നാലും വീതം പരീക്ഷകളാണ് ഇനി ബാക്കിയുള്ളത്. എട്ട്, ഒൻപത് ക്ലാസുകളിലെ ഇനി നടത്തേണ്ട പരീക്ഷകൾ ഉപേക്ഷിച്ചു.
എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം കഴിഞ്ഞ ദിവസം വന്നിട്ടും സംസ്ഥാനത്ത് ഇന്നലെയും പരീക്ഷകൾ തുടർന്നിരുന്നു. ഈ നിലപാട് ശരിയല്ലെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് എല്ലാ പരീക്ഷകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നാണു സൂചന.
ബാക്കിയുള്ള പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീടു തീരുമാനിക്കും. എസ്എസ്എൽസിക്ക് മൂന്നും പ്ലസ് വണ്ണിനും പ്ലസ് ടുവിനും നാലും വീതം പരീക്ഷകളാണ് ഇനി ബാക്കിയുള്ളത്. എട്ട്, ഒൻപത് ക്ലാസുകളിലെ ഇനി നടത്തേണ്ട പരീക്ഷകൾ ഉപേക്ഷിച്ചു.