കോവിഡ്- 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഓഫീസുകളിലെ പകുതി ജീവനക്കാർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരായാൽ മതിയെന്ന് ഉത്തരവ്. ഇന്നും 28നുമുള്ള ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് അവധി നൽകാനും തീരുമാനിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഗ്രൂപ്പ് ബി, സി, ഡി വിഭാഗത്തിൽ പെടുന്ന ജീവനക്കാർ, സാധാരണ ഓഫീസ് ജോലികൾക്കു തടസമുണ്ടാകാത്ത തരത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകാനാണു നിർദേശം. ജോലിസമയവും ഹാജരും ക്രമീകരിച്ചു പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.
കോവിഡ് -19 ന്റെ വ്യാപനം തടയൽ, അത്യാവശ്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കൽ, രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യൽ, കുടിവെള്ള വിതരണം, വാർത്താവിതരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മറ്റ് അവശ്യ സേവന വിഭാഗങ്ങളിലുമുള്ളവർക്കും ഈ ക്രമീകരണങ്ങൾ ബാധകമല്ല.
ജോലിക്കു ഹാജരാകാത്ത ജീവനക്കാരുമായി എല്ലായ്പോഴും ഫോണോ മറ്റ് ഇലക്ട്രോണിക്സ് മാധ്യമങ്ങളോ വഴി ഓഫീസ് മേധാവിക്കും തിരിച്ചും ബന്ധപ്പെടാനാകണം. അത്യാവശ്യഘട്ടങ്ങളിൽ ഓഫീസ് മേലധികാരി ആവശ്യപ്പെട്ടാൽ ഹാജരാകണം. ഓഫീസിൽ ഹാജരാകാത്ത ദിവസങ്ങളിൽ ജീവനക്കാർക്കു വീട്ടിലിരുന്ന ജോലിചെയ്യാൻ ആവശ്യമായ വിപിഎൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വകുപ്പു തലവന്മാർ ശ്രദ്ധിക്കണം.
ഏതെങ്കിലും ജീവനക്കാരുടെ വീടുകളിൽ നിരീക്ഷണത്തിനു നിർദേശിക്കപ്പെട്ടിട്ടുള്ളവർ ഉണ്ടെങ്കിൽ അവർക്ക് 14 ദിവസത്തെ പ്രത്യേക കാഷ്വൽ ലീവിന് അർഹതയുണ്ട്. സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ് അനുവദിക്കുക. വീട്ടിലിരിക്കുന്ന ജീവനക്കാർ ഇ- ഓഫീസ് വഴി ജോലി ചെയ്യണം.
സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഗ്രൂപ്പ് ബി, സി, ഡി വിഭാഗത്തിൽ പെടുന്ന ജീവനക്കാർ, സാധാരണ ഓഫീസ് ജോലികൾക്കു തടസമുണ്ടാകാത്ത തരത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാകാനാണു നിർദേശം. ജോലിസമയവും ഹാജരും ക്രമീകരിച്ചു പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.
കോവിഡ് -19 ന്റെ വ്യാപനം തടയൽ, അത്യാവശ്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കൽ, രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യൽ, കുടിവെള്ള വിതരണം, വാർത്താവിതരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മറ്റ് അവശ്യ സേവന വിഭാഗങ്ങളിലുമുള്ളവർക്കും ഈ ക്രമീകരണങ്ങൾ ബാധകമല്ല.
ജോലിക്കു ഹാജരാകാത്ത ജീവനക്കാരുമായി എല്ലായ്പോഴും ഫോണോ മറ്റ് ഇലക്ട്രോണിക്സ് മാധ്യമങ്ങളോ വഴി ഓഫീസ് മേധാവിക്കും തിരിച്ചും ബന്ധപ്പെടാനാകണം. അത്യാവശ്യഘട്ടങ്ങളിൽ ഓഫീസ് മേലധികാരി ആവശ്യപ്പെട്ടാൽ ഹാജരാകണം. ഓഫീസിൽ ഹാജരാകാത്ത ദിവസങ്ങളിൽ ജീവനക്കാർക്കു വീട്ടിലിരുന്ന ജോലിചെയ്യാൻ ആവശ്യമായ വിപിഎൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ വകുപ്പു തലവന്മാർ ശ്രദ്ധിക്കണം.
ഏതെങ്കിലും ജീവനക്കാരുടെ വീടുകളിൽ നിരീക്ഷണത്തിനു നിർദേശിക്കപ്പെട്ടിട്ടുള്ളവർ ഉണ്ടെങ്കിൽ അവർക്ക് 14 ദിവസത്തെ പ്രത്യേക കാഷ്വൽ ലീവിന് അർഹതയുണ്ട്. സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ് അനുവദിക്കുക. വീട്ടിലിരിക്കുന്ന ജീവനക്കാർ ഇ- ഓഫീസ് വഴി ജോലി ചെയ്യണം.