കോവിഡ് ബാധിതനുമായി സന്പർക്കമുണ്ടായതിനെത്തുടർന്നു കാസർഗോഡ്, മഞ്ചേശ്വരം എംഎൽഎമാർ നിരീക്ഷണത്തിൽ. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച കാസര്‍ഗോഡ് കുഡ്ലു സ്വദേശിയായ നാല്പത്തേഴുകാരനുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിനാലാണ് കാസര്‍ഗോഡ് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദീന് എന്നിവര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല.
ആളുകൾ ഇപ്പോഴും രോഗത്തെ ഗൗരവമായി കാണുന്നില്ലെന്ന് എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. ""വിദേശത്തുനിന്ന് തിരികെയെത്തിയവർ ജാഗ്രത പാലിക്കണം. അവധി പ്രഖ്യാപിച്ചത് ആഘോഷിക്കാനല്ല. ഐസൊലേഷനിൽ കഴിയുന്നവർ പൊതുപരിപാടികളിൽ പങ്കെടുക്കരുത്. ഈ സാഹചര്യത്തിൽ എല്ലാവർക്കും മാതൃകയും പ്രചോദനവും നൽകാൻ വേണ്ടിയാണ് സ്വയം നിയന്ത്രണത്തിലായത്.'' -നെല്ലിക്കുന്ന് പറഞ്ഞു.
രോഗിയുടെ ജ്യേഷ്ഠന്റെ മകന്റെ കല്യാണത്തിൽ എൻ.എ. നെല്ലിക്കുന്ന് പങ്കെടുക്കുകയും കൈകൊടുക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. എം.സി. കമറുദീൻ ഒരു പൊതുപരിപാടിക്കു പോകുന്നതിനിടെ പ്രസ്തുത വ്യക്തിയുടെ വീടിനു മുന്നിലെത്തിയപ്പോൾ രണ്ടു യുവാക്കൾ കാർ കൈകാണിച്ചു. വാഹനം നിർത്തിയപ്പോൾ ഇദ്ദേഹവും വീട്ടിൽനിന്നിറങ്ങിവരികയും സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് എംഎൽഎമാർ കളക്ടറുമായി സംസാരിക്കുകയും സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിക്കുകയുമായിരുന്നു.
ആളുകൾ ഇപ്പോഴും രോഗത്തെ ഗൗരവമായി കാണുന്നില്ലെന്ന് എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. ""വിദേശത്തുനിന്ന് തിരികെയെത്തിയവർ ജാഗ്രത പാലിക്കണം. അവധി പ്രഖ്യാപിച്ചത് ആഘോഷിക്കാനല്ല. ഐസൊലേഷനിൽ കഴിയുന്നവർ പൊതുപരിപാടികളിൽ പങ്കെടുക്കരുത്. ഈ സാഹചര്യത്തിൽ എല്ലാവർക്കും മാതൃകയും പ്രചോദനവും നൽകാൻ വേണ്ടിയാണ് സ്വയം നിയന്ത്രണത്തിലായത്.'' -നെല്ലിക്കുന്ന് പറഞ്ഞു.
രോഗിയുടെ ജ്യേഷ്ഠന്റെ മകന്റെ കല്യാണത്തിൽ എൻ.എ. നെല്ലിക്കുന്ന് പങ്കെടുക്കുകയും കൈകൊടുക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. എം.സി. കമറുദീൻ ഒരു പൊതുപരിപാടിക്കു പോകുന്നതിനിടെ പ്രസ്തുത വ്യക്തിയുടെ വീടിനു മുന്നിലെത്തിയപ്പോൾ രണ്ടു യുവാക്കൾ കാർ കൈകാണിച്ചു. വാഹനം നിർത്തിയപ്പോൾ ഇദ്ദേഹവും വീട്ടിൽനിന്നിറങ്ങിവരികയും സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് എംഎൽഎമാർ കളക്ടറുമായി സംസാരിക്കുകയും സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിക്കുകയുമായിരുന്നു.