കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളം കേന്ദ്രത്തിന്റെ സഹായം തേടി. സാന്പത്തിക കാര്യങ്ങളിലുൾപ്പെടെ കേന്ദ്രത്തിന്റെ സഹായം വേണമെന്നും ഇക്കാര്യം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രധനകാര്യ മന്ത്രിയെ ആവശ്യങ്ങൾ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയയ്ക്കും. ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽ ദിവസങ്ങളുടെ എണ്ണം 100 ൽ നിന്ന് 150 ആയി വർധിപ്പിക്കണമെന്നും 50 രൂപയുടെ വേതന വർധന പദ്ധതിയിൽ ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനു പുറമെ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ നടപ്പു സാന്പത്തിക വർഷത്തിൽ നാല് ശതമാനത്തിന്റെ വർധന വരുത്തുക, ദരിദ്രർക്കും വൃദ്ധർക്കും അസംഘടിത മേഖലയ്ക്കും സാന്പത്തിക സഹായം നൽകുന്നതിനായി പ്രത്യേക സാന്പത്തിക പദ്ധതി ഏർപ്പെടുത്തുക, സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങളുടെ സുഗമമായ വിതരണം ഉറപ്പുവരുത്തണം, ഭക്ഷ്യ വസ്തുക്കളുടെയും മരുന്നകളുടെയും സുഗമമായ വിതരണം ഉറപ്പാക്കണം. ചെറിയ തുക പലിശരഹിത വായ്പയായി നൽകുന്നത് വർധിപ്പിക്കാൻ ബാങ്കുകൾക്കു നിർദേശം നൽകണം, നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ നിന്നുള്ള ആനുകൂല്യം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കു കൂടി ലഭ്യമാക്കണം, സംസ്ഥാന സർക്കാരുകളുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പൊതു സ്വകാര്യ മേഖലകളിൽ രോഗപരിശോധനാ ലാബുകൾ ആരംഭിക്കാൻ അനുമതി നൽകണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചു.
ഹോസ്പിറ്റാലിറ്റി സെക്ടറിലെയും കയറ്റുമതി മേഖലയിലെയും വായ്പകൾക്ക് മോറട്ടോറിയം കാലയളവിൽ പലിശയിളവ് നൽകണം, 15-ാം ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്ത പ്രകാരമുള്ള ഗ്രാന്റിന്റെ 40 ശതമാനമെങ്കിലും എപ്രിൽ, മേയിൽ അനുവദിക്കണമെന്നും വീഡിയോ കോണ്‍ഫറൻസിൽ മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കേന്ദ്രധനകാര്യ മന്ത്രിയെ ആവശ്യങ്ങൾ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയയ്ക്കും. ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലെ തൊഴിൽ ദിവസങ്ങളുടെ എണ്ണം 100 ൽ നിന്ന് 150 ആയി വർധിപ്പിക്കണമെന്നും 50 രൂപയുടെ വേതന വർധന പദ്ധതിയിൽ ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനു പുറമെ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ നടപ്പു സാന്പത്തിക വർഷത്തിൽ നാല് ശതമാനത്തിന്റെ വർധന വരുത്തുക, ദരിദ്രർക്കും വൃദ്ധർക്കും അസംഘടിത മേഖലയ്ക്കും സാന്പത്തിക സഹായം നൽകുന്നതിനായി പ്രത്യേക സാന്പത്തിക പദ്ധതി ഏർപ്പെടുത്തുക, സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങളുടെ സുഗമമായ വിതരണം ഉറപ്പുവരുത്തണം, ഭക്ഷ്യ വസ്തുക്കളുടെയും മരുന്നകളുടെയും സുഗമമായ വിതരണം ഉറപ്പാക്കണം. ചെറിയ തുക പലിശരഹിത വായ്പയായി നൽകുന്നത് വർധിപ്പിക്കാൻ ബാങ്കുകൾക്കു നിർദേശം നൽകണം, നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ നിന്നുള്ള ആനുകൂല്യം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കു കൂടി ലഭ്യമാക്കണം, സംസ്ഥാന സർക്കാരുകളുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പൊതു സ്വകാര്യ മേഖലകളിൽ രോഗപരിശോധനാ ലാബുകൾ ആരംഭിക്കാൻ അനുമതി നൽകണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചു.
ഹോസ്പിറ്റാലിറ്റി സെക്ടറിലെയും കയറ്റുമതി മേഖലയിലെയും വായ്പകൾക്ക് മോറട്ടോറിയം കാലയളവിൽ പലിശയിളവ് നൽകണം, 15-ാം ധനകാര്യ കമ്മീഷൻ ശിപാർശ ചെയ്ത പ്രകാരമുള്ള ഗ്രാന്റിന്റെ 40 ശതമാനമെങ്കിലും എപ്രിൽ, മേയിൽ അനുവദിക്കണമെന്നും വീഡിയോ കോണ്‍ഫറൻസിൽ മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.